Advertisement

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

August 11, 2021
Google News 1 minute Read
Co-operation Secretary's explanation

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ ഭരണസമിതിക്ക് ​ഗുരുതര വീഴ്ച പറ്റിയെന്ന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട്. സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സമിതി ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നൽകി. ഒൻപതംഗ ഉദ്യോഗസ്ഥ സമിതിയാണ് സർക്കാരിന് റിപ്പോർട്ട് കൈമാറിയത്. ഒരു മാസത്തിനുള്ളിൽ വിശദമായ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

കേസിൽ ഇന്ന് സുപ്രധാന നീക്കങ്ങൾക്ക് സാധ്യതയുണ്ട്. ഇന്നലെ ബിജു കരീം ഉൾപ്പെടെ മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഒന്നുകിൽ ഇവർ കീഴടങ്ങിയേക്കും, അല്ലെങ്കിൽ ഇവർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. മറ്റൊന്ന് കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്ന സൂചനയാണ്. അഞ്ച് സ്ഥാനങ്ങളിലെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് കേസിലെ മറ്റ് പ്രതികൾക്കും പങ്കുണ്ടെന്നാണ് ഒന്നാം പ്രതി സുനിൽ കുമാറിന്റെ മൊഴി. സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള ഭരണസമിതി അം​ഗങ്ങളേയും പ്രതി ചേർക്കാൻ സാധ്യതയുണ്ട്.

Read Also : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സുനിൽ കുമാർ സൂത്രധാരൻ; 21 വർഷമായി തട്ടിപ്പ് നടത്തി

കഴിഞ്ഞ ദിവസമാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുനിൽ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഭരണ സമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ പലർക്കും ഇയാൾ അംഗത്വം നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതരത്തിലുള്ള വ്യാജ അക്കൗണ്ടുകൾക്ക് 50 ലക്ഷം രൂപയുടെ 28 ലോണുകൾ നൽകി. നാലാം പ്രതി കിരണിന് ബാങ്കിൽ കിരണിന് മാത്രം ബാധ്യത 33.29 കോടി രൂപയാണ്. തുക കിരണിന്റെയും ഭാര്യ അനുഷ്ക മേനോന്റെയും അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ട്.

അഞ്ച് സ്ഥാപനങ്ങളിലാണ് പ്രതികൾ തുക നിക്ഷേപിച്ചത്. 1.തേക്കടി റിസോർട്സ് 2. പെസ്സോ ഇൻഫ്രാസ്ട്രക്ചർ 3. മൂന്നാർ ലക്ഷ്വറി ഹോട്ടൽസ് 4. സി സി എം ട്രെഡേഴ്‌സ് 5. കാട്രിക്സ് ലൂമനന്റ്സ് ആൻഡ് സോളാർ സിസ്റ്റം, എന്നീ സ്ഥാപനങ്ങളിലാണ് തുക നിക്ഷേപിച്ചത്.

Story Highlight: karuvannur bank fraud report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here