അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ച് പ്രധാനമന്ത്രി

അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ച് പ്രധാനമന്ത്രി. അഫ്ഗാൻ വിഷയത്തിലെ സർവ്വ കക്ഷിയോഗം നാളെ ചേരാനിരിക്കെ ആണ് പ്രധാനമന്ത്രിയുടെ നിർദേശം . വിദേശകാര്യമന്ത്രാലയം വിളിച്ച യോഗത്തിൽ നാളെ പ്രതിപക്ഷ പാർട്ടികൾ വിഷയത്തിലെ നിലപാട് വ്യക്തമാക്കും.
അഫ്ഗാനിൽ നിന്ന് അമേരിയ്ക്ക ഈ മാസം 31 ന് മുൻപ് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ രാജ്യത്തെയ്ക്ക് കൊണ്ടു വരുന്ന നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ ഒഫിസ് നിർദേശിച്ചത്. വേഗത്തിൽ ഇന്ത്യയിലേക്ക് കൊണ്ട് വരാൻ സാധിച്ചില്ലെൻകിൽ മറ്റ് രാജ്യങ്ങളിലെയ്ക്ക് എങ്കിലും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി എത്തിക്കണം എന്ന് പ്രധാനമന്ത്രി വിദേശകാര്യമന്ത്രാലയത്തോട് നിർദേശിച്ചു. അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന രക്ഷാ പ്രപർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളിൽ നിന്ന് ഡൽഹിയിൽ എത്തുന്നത്.
Read Also : അഫ്ഗാനിൽ നിന്നെത്തുന്നവർക്ക് ഇ-വിസയിൽ ഇളവ് നൽകാനാവില്ല: കേന്ദ്രം
അതേസമയം, രാജ്യത്തേക്ക് വരുന്ന അഫ്ഗാൻ പൗരന്മാരുമായി ബന്ധപ്പെട്ട ഇ-വിസ നിബന്ധനയിൽ ഇളവില്ലെന്ന് ഇന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഭീകരവാദികൾ അടക്കം രാജ്യത്തേക്ക് കടക്കാനുള്ള സാധ്യത മുൻ നിർത്തിയാണ് നടപടി. അഫ്ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപ് വ്യത്യസ്ത വിഷയങ്ങളിൽ നയപരമായ തിരുമാനം കൈകൊള്ളാനുള്ള നടപടിയും കേന്ദ്ര സർക്കാർ ആരംഭിച്ചു. ഇതിന് മുന്നോടിയായി വിദേശകാര്യമന്ത്രാലയം വിളിച്ച സർവ്വ കക്ഷിയോഗം നാളെ ചേരും. അഫ്ഗാനിലെ ഇന്ത്യൻ നിക്ഷേപങ്ങളുടെ ഭാവി അടക്കമുള്ള വിഷയങ്ങളിലാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട് തേടുക. ഇതുവരെയുള്ള ഒഴിപ്പിക്കൽ നടപടികളുടെ പുരോഗതി കേന്ദ്രസർക്കാർ പ്രതിപക്ഷ പാർട്ടികളെ അറിയിക്കും. യോഗത്തിന് ശേഷമാകും അഫ്ഗാൻ നയത്തിന്റെ കരട് തയാറാക്കാനുള്ള ചർച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.
Story Highlights : afghan indian return pm