മുട്ടിൽ മരം മുറിക്കൽ കേസ്; റേഞ്ച് ഓഫിസറുടെ കത്ത് മടക്കി ഐ ജി
മുട്ടിൽ മരം മുറിക്കൽ കേസിൽ നിയമോപദേശം തേടിയുള്ള റേഞ്ച് ഓഫിസറുടെ കത്ത് മടക്കി ഐ ജി. റേഞ്ച് ഓഫിസർ നേരിട്ട് നിയമോപദേശം തേടിയത് ചട്ട വിരുദ്ധമാണ്. കേസിൽ ജൈവ വൈവിധ്യ നിയമം ചുമത്തിയത് നിലനിൽക്കുമോയെന്നാണ് നിയമോപദേശം തേടിയതെന്നും ചട്ടപ്രകാരം നിയമോപദേശം തേടേണ്ടത് നിയമ വകുപ്പിനോടെന്നും ഐ ജി ചൂണ്ടിക്കാട്ടി.
അതേസമയം മുട്ടിൽ മരംമുറിക്കൽ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു . വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി.
Read Also : മുട്ടിൽ മരം മുറിക്കൽ ; പ്രതികൾക്ക് ജാമ്യമില്ല, റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി
ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോ, പ്രതികളെ സഹായിക്കാൻ ഫയലുകളിൽ അനുകൂല തീരുമാനം എഴുതിയോയെന്നും അനേഷിക്കും. നിലവിൽ രണ്ട് വനം ഉദ്യോഗസ്ഥരെയും രണ്ട് റവന്യൂ ഉദ്യോഗസ്ഥരെയുമാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്.
Read Also : മുട്ടിൽ മരം മുറിക്കൽ കേസിലെ കുറ്റവാളികളെ സംരക്ഷിക്കില്ല; മുഖ്യമന്ത്രി
Story Highlight: muttil wood cutting case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here