പെലെയുടെ ആരോഗ്യനില തൃപ്തികരം; തീവ്രപരിചരണ വിഭാഗത്തില്‍ നിന്നുംമാറ്റി

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില തൃപ്തികരം. പെലെയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റി. അദ്ദേഹത്തിന് ഉടന്‍ തന്നെ ആശുപത്രി വിടാനാകുമെന്ന് സാവോപോളോ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. pele leave icu
ഇപ്പോള്‍ താന്‍ 90 മിനിറ്റും എക്‌സ്ട്രാ സമയവും കളിക്കാന്‍ തയാറായിരിക്കുന്നെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ ആരാധകരോടും സ്‌നേഹവും കടപ്പാടും അറിയിക്കുന്നുവെന്നും തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറിയ ശേഷം പെലെ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഓഗസ്റ്റ് 31നാണ് 80കാരനായ പെലെയെ സാവോപോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. ശേഷം ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും അദ്ദേഹം ഉടന്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരുമെന്നും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നെന്നും പെലെയുടെ മൂത്ത മകള്‍ കെലി നാസിമെന്റോ സമൂഹമാധ്യമത്തില്‍ കുറിച്ചു.
Read Also : മെസി ഇന്ന് പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും
സീലിന്റെ എക്കാലത്തേയും വലിയ ഫുട്ബോള്‍ ഇതിഹാസമാണ് പെലെ. ബ്രസീലിനായി മൂന്ന് ലോകകപ്പ് നേടിയ പെലെ ലോക ഫുട്ബോളില്‍ ഈ നേട്ടം കരസ്ഥമാക്കിയ ഏക കളിക്കാരനാണ്.
Story Highlight: pele leave icu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here