Advertisement

അനുനയ നീക്കവുമായി കോണ്‍ഗ്രസ്; നേതാക്കള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി

September 19, 2021
Google News 1 minute Read
congress-kanthapuram meeting

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായതിന് പിന്നാലെ അനുരഞ്ജന നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ രാത്രി മുതല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടത്തുകയാണ്. ഇന്നലെ രാത്രി നേതാക്കള്‍ താമരശേരി ബിഷപ്പുമായി ചര്‍ച്ച നടത്തിയിരുന്നു.

കെ സുധാകരനും വി.ഡി സതീശനുമൊപ്പം കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
അതിനിടെ ലവ് ജിഹാദിന് മതപരമായ പിന്‍ബലമില്ലെന്നും സമുദായ നേതാക്കളുടെ പരാമര്‍ശം ജനമൈത്രി തകര്‍ക്കുന്നതാവരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു.

Read Also : പ്രണയത്തിലൂടെ മതം മാറ്റുന്നത് മതപരമല്ല; വർഗീയ പരാമർശം നടത്തുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കരുത്; സമസ്ത

ഇസ്ലാമില്‍ മതം മാറ്റാന്‍ ജിഹാദില്ലെന്ന് സമസ്ത അഭിപ്രായപ്പെട്ടു. പ്രണയത്തിലൂടെ മതം മാറ്റുന്നത് മതപരമല്ല, എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്ലാം. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ശിക്ഷിക്കണം. അതിന് മതം നോക്കേണ്ട ആവശ്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖുര്‍ ആന്‍ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തിനായി ആണ്. വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പുകഴ്ത്തുന്നത് സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ല. ഇത് തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Story Highlights : congress-kanthapuram meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here