Advertisement

കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം; വീണ്ടും റിപ്പോര്‍ട്ട് തള്ളി സിപിഐ

September 25, 2021
Google News 2 minutes Read
d raja cpi secretary

സിപിഐ നേതാവ് കനയ്യകുമാര്‍ kanhaiya kumar കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ഡി രാജ പ്രതികരിച്ചു. d raja cpi secretary

കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഡി രാജയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്. എന്നാല്‍ കനയ്യകുമാറും ജിഗ്നേഷ് മേവാനിയും അടുത്ത ആഴ്ച തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാര്‍ട്ടിയുടെ ഭാഗമാകുന്നത്. ഇരുവര്‍ക്കുമൊപ്പം അടുത്ത അനുയായികളും കോണ്‍ഗ്രസില്‍ ചേരും. നേരത്തെ തന്നെ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരും ഔദ്യോഗികമായി സിപിഐയെ അറിയിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വവും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ നല്‍കിയില്ല.

Read Also : കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്; ചൊവ്വാഴ്ച പാർട്ടിയിൽ ചേരും

ജിഗ്‌നേഷ് മേവാനിയെ ഗുജറാത്തിന്റെ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയേക്കും എന്നാണ് സൂചന. അതേസമയം കനയ്യ കുമാറിനെ ബീഹാറിന്റെ വര്‍ക്കിങ് പ്രസിഡന്റ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. 2019 തെരഞ്ഞെടുപ്പില്‍ സിപിഐയില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.

Story Highlights: d raja cpi secretary, kanhaiya kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here