ടി20 ലോകകപ്പ്; ശ്രീലങ്കയെ നാല് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക
ടി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം. 143 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 19.5 ഓവറിൽ മറികടന്നു. 13 പന്തിൽ 23 റൺസ് നേടിയ ഡേവിഡ് മില്ലറും ഏഴു പന്തിൽ നിന്ന് 13 റൺസെടുത്ത കഖിസോ റബാഡയുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പിച്ചത്. ബാറ്റിങ് മികവിൽ ബവുമ 46 റൺസെടുത്ത് ജയം എളുപ്പമാക്കി. റാസി വാൻ ഡെർ ഡൂസെൻ(16) ക്വിൻഡൻ ഡീ കോക്ക് (12) റൺസും നേടി. ശ്രീലങ്കയുടെ വനിന്ദു ഹസരംഗ ഹാട്രിക്ക് നേടി. മാർക്രം, ബാവുമ,പ്രിട്ടോറിയസ് എന്നിവരുടെ വിക്കറ്റുകളാണ് ഹസരംഗ നേടിയത്. ദുഷ്‌മേന്ദ്ര ചമീര രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ലങ്ക ഓപ്പണർ പാഥിന്റെയും നിസ്സങ്കയുടെയും ബാറ്റിങ് മികവിലാണ് 142 റൺസ് കണ്ടെത്തിയത്. 58 പന്തിൽ മൂന്ന് സിക്‌സറും ആറു ഫോറുമടക്കം 72 റൺസെടുത്ത നിസ്സങ്ക 19-ാം ഓവറിലാണ് പുറത്തായത്. നാലാം ഓവറിൽ തന്നെ ആന്റിച്ച് നോർക്യ കുശാൽ പെരേരയെ (7) മടക്കി. ഓമ്പതാം ഓവറിൽ ഫോമിലുള്ള ചരിത് അസലങ്ക റൺ ഔട്ടായി. കഴിഞ്ഞ മത്സരങ്ങളിൽ ലങ്കയുടെ സ്‌കോറിങ്ങിൽ നിർണായകമായത് അസലങ്കയായിരുന്നു. 14 പന്തിൽ നിന്ന് 21 റൺസുമായി മികച്ച സ്‌കോറിലേക്ക് കടക്കവെയാണ് അസലങ്ക റണ്ണൗട്ടാകുന്നത്. പിന്നാലെയെത്തിയ ഭാനുക രജപക്‌സ (0) അവിഷ്‌ക ഫെർണാണ്ടോ(3) വാനിന്ദു ഹസരംഗ(4) ദസുൻ ഷാനക(11) എന്നിവർ ബാറ്റിങ് തകർച്ച നേരിട്ടു. അതേസമയം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ തബ്‌റൈസ് ഷംസിയും ഡ്വെയ്ൻ പ്രൊറ്റോറിസുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്.
Read Also :‘മതത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രം’; ഷമിക്ക് പിന്തുണയുമായി വിരാട് കോലി
Story Highlights : t-20 South Africa win by four wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here