Advertisement

കുർബാനക്രമ ഏകീകരണം: ഒരു രൂപതയ്ക്ക് മാത്രം ഇളവില്ലെന്ന് വത്തിക്കാൻ

December 10, 2021
Google News 1 minute Read
qurbana order from vatican

കുർബാന ഏകീകരണത്തിൽ ഒരു രൂപതയ്ക്ക് മാത്രം ഇളവില്ലെന്ന് വത്തിക്കാൻ. സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ ബിഷപ്പ് കരിയിലിന് നിർദ്ദേശം നൽകി.

കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ നിന്ന് ഇടവകകളെ പിൻതിരിപ്പിക്കരുതെന്ന് നിർദ്ദേശമുണ്ടെന്ന് സഭാ നേതൃത്വം അറിയിച്ചു. പൗരസ്ത്യ തിരുസംഘം ഇത് സമബന്ധിച്ച് കർദ്ദിനാളിനും ബിഷപ്പ് ആന്റണി കരിയിലിനും കത്തയച്ചു. കാനൻ നിയമത്തിലെ 1538 വകുപ്പ് ബിഷപ്പ് കരിയിൽ ദുർവ്യാഖ്യാനം ചെയ്തുവെന്ന് വത്തിക്കാൻ വിമർശിച്ചു.

സിറോ മലബാർ സഭയിലെ പുതുക്കിയ ഏകീകൃത കുർബാനക്രമം നവംബർ 28 മുതൽ നിലവിൽ വന്നു. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും പുതിയ രീതിയിലുള്ള കുർബാനക്രമം നടപ്പിലാക്കിയില്ല. സഭാ ആസ്ഥാനമായ എറണാകുളം മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ഏകീകൃത രീതിയിൽ കുർബാനയർപ്പിച്ചിരുന്നു.

Read Also : സിറോ മലബാർ സഭയിലെ പുതുക്കിയ ഏകീകൃത കുർബാനക്രമം ഇന്ന് മുതൽ

സഭയിൽ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുർബാനയർപ്പണ രീതികൾ സംയോജിപ്പിച്ചാണ് ഏകീകൃത കുർബാന അർപ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുർബാനയിൽ വിശ്വാസപ്രമാണം മുതൽ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അൾത്താരാഭിമുഖമായിട്ടായിരിക്കും. ബാക്കി ഭാഗം ജനാഭിമുഖവും. വർഷങ്ങൾ നീണ്ട എതിർപ്പുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നടപ്പിലാക്കുന്നത്.

1999ൽ പുതുക്കിയ കുർബാന രീതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പല രൂപതകളിലും അംഗീകരിച്ചിരുന്നില്ല. വിശ്വാസികളുടെയും വൈദികരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപത പുതുക്കിയ കുർബാന ക്രമം നടപ്പിലാക്കിയില്ല. ജനാഭിമുഖ കുർബാന നിലവിലുള്ള തൃശൂർ അതിരൂപതയും പാലക്കാട്, താമരശേരി, മാനന്തവാടി രൂപതകളും പുതിയ ബലിയർപ്പണ രീതിയിലേക്ക് മാറി.

Story Highlights : qurbana order from vatican

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here