രഞ്ജിത്തിന്റെ മൃതദേഹത്തോട് പൊലിസ് അനാദരവ്; പോസ്റ്റുമാർട്ടം മനപൂർവം വൈകിപ്പിച്ചെന്ന് കെ സുരേന്ദ്രൻ, മോർച്ചറിക്ക് മുന്നിൽ ബിജെപി പ്രതിഷേധം

രഞ്ജിത്തിന്റെ മൃതദേഹത്തോട് പൊലിസ് അനാദരവ് കാട്ടിയെന്നും പോസ്റ്റ്‌മോർട്ടം മനപൂർവ്വം വൈകിപ്പിച്ചെന്നും കെ സുരേന്ദ്രൻ. മോർച്ചറിക്ക് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നു . ആസൂത്രിതമായ ഗൂഡാലോചനയാണ് പൊലിസ് നടത്തിയതെന്നും പോപ്പുലർ ഫ്രണ്ടിന് ഒരു നിയമവും ആർഎസ്എസിന് ഒരു നിയമവുമാണിവിടെയെന്നും സുരേന്ദ്രൻ ആരോപിച്ചു. പൊലിസ് നടപടിയോട് സഹകരിക്കുന്നത് ദൗർലഭ്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
രഞ്ജിത്തിന്റെ പോസ്റ്റുമോർട്ടം നാളെ നടക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ഈ കേസിലും ഇന്നലെ രാത്രി നടന്ന എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തിലുമായി പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയിൽ എടുത്തതായാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞിരിക്കുന്നത്. ആറ് ആർ.എസ്.എസ് പ്രവർത്തകരും 11 എസ്.ഡി.പി.ഐ പ്രവർത്തകരും കസ്റ്റഡിയിൽ എടുത്തവരിൽപെടും. എസ്.ഡി.പി.ഐ നേതാവിന്റെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ വധത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്.
Story Highlights : police-showed-disrespect-to-ranjiths-body-k-surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here