Advertisement

പോണേക്കര ഇരട്ടക്കൊലപാതകം; റിപ്പര്‍ ജയാനന്ദനുമായി തെളിവെടുപ്പ് നടത്തി

December 29, 2021
Google News 1 minute Read
ripper jayanandan

പോണേക്കര ഇരട്ടക്കൊലപാതകത്തില്‍ റിപ്പര്‍ ജയാനനന്ദനെ കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. പോണേക്കര ഇരട്ടക്കൊലക്കേസില്‍ ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിനു സാധിക്കാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല.

തിങ്കളാഴ്ചാണ് റിപ്പര്‍ ജയാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തത്. 17 വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലക്കേസിന്റെ ചുരുളഴിച്ചുകൊണ്ടാണ് ജയാനന്ദനെ അറസ്റ്റുചെയ്യുന്നത്. 2004ല്‍ എറണാകുളം ഇടപ്പള്ളി പോണേക്കരയില്‍ വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി.

Read Also : അനീഷിന്റെ കൊലപാതകം; വ്യക്തിവൈരാഗ്യമെന്ന് സംശയിക്കുന്നതായി പൊലീസ്

ഏഴ് കൊലക്കേസ് സഹിതം നിരവധി കേസുകളില്‍ പ്രതിയാണ് തൃശൂര്‍ മാള സ്വദേശിയായ റിപ്പര്‍ ജയാനന്ദന്‍. സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ പ്രവര്‍ത്തന രീതി. 14 കവര്‍ച്ചാ കേസുകളിലും ഇയാള്‍ പ്രതിയാണ്. പലതവണ ജയില്‍ ചാടിയിട്ടുള്ള ഇയാള്‍ നിലവില്‍ ജയിലിലാണ്. പുത്തന്‍വേലിക്കര കൊലക്കേസിലും മാള ഇരട്ടക്കൊലക്കേസിലും ശിക്ഷിക്കപ്പെട്ടയാളാണ് റിപ്പര്‍ ജയാനന്ദന്‍. ഈ കേസുകളില്‍ ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷ മരണം വരെ തടവായി കുറച്ചു.

Story Highlights : ripper jayanandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here