Advertisement

മതപരമായ കാര്യങ്ങൾ പറയാൻ ഗവർണർ പദവി ഉപയോഗപ്പെടുത്തരുത്; മുസ്ലിം ലീഗ്

February 16, 2022
Google News 2 minutes Read

ന്യൂനപക്ഷങ്ങൾക്കെതിരായ ഗവർണറുടെ പ്രസ്താവന അപകടകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് വിഷയത്തിൽ ഗവർണറുടെ പ്രതികരണം ആശങ്കപ്പെടുത്തുന്നു. ഗവർണർ അംഗീകരിക്കാത്ത വേഷമാണ് പലരും ഇവിടെ ധരിക്കുന്നതെന്ന് ഓർക്കണം. ഗവർണർ പദവിയിലിരുന്നുകൊണ്ട് ഹിജാബിനെ തള്ളിക്കളയുന്നതിൽ വലിയ ഔചിത്യകുറവുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ്ലിം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നാണ് ഗവര്‍ണറുടെ വാദം. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ട് . ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുർആൻ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് രാഷ്ട്രീയ ചർച്ചകളിലിടപെടാൻ താല്പര്യമില്ല. താൻ ഖുർആനിലുള്ളതാണ് പറയുന്നതെന്നാണ് അദ്ദേഹം വിഷയത്തിൽ നിലപാട് അറിയിച്ചത്

Read Also :ഹിജാബ് വിവാദം; കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി ബിജെപി, വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചു

ഖുർആനും ഹദിസും വേണ്ടവിധം മനസിലാക്കാതെയാണ് വിമർശനമെന്ന് ഗവർണർ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. കർണാടക കോളജിൽ തക്ബീർ വിളിച്ച് പ്രകോപനം സൃഷ്ടിച്ചത് പെൺകുട്ടിയാണ്. മുഖ്യധാരയിൽ നിന്ന് പെൺകുട്ടികളെ തടയാനാണ് ഹിജാബ് വിവാദം ഉയർത്തുന്നതെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.

Story Highlights: Muslim League on Hijab Controversy Governor arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here