Advertisement

‘ആ ശബ്ദം മാത്രം കേട്ടാല്‍ മതി; മുഖത്തെ ഭാവം മനസിലാകും’; കെപിഎസി ലളിതയെ കുറിച്ച് നടന്‍ ജനാര്‍ദ്ദനന്‍

February 23, 2022
Google News 1 minute Read
janardhanan

എക്കാലത്തും ഏറ്റവും പുതിയ രീതിയിലുള്ള അഭിനയം കാഴ്ചവച്ച അഭിനേത്രിയായിരുന്നു കെപിഎസി ലളിതയെന്ന് നടന്‍ ജനാര്‍ദ്ദനന്‍. അവരോടൊപ്പം അഭിനയിക്കുന്ന സമയത്ത്, ആ ശബ്ദം മാത്രം കേട്ടാല്‍ മതി, മുഖത്തെ ഭാവം കൃത്യമായി അറിയാം. അത്രത്തോളം അഭിനയ ചാതുര്യമുള്ള നടിയായിരുന്നു അവര്‍.

ലളിതയെ പോലെയൊരു കലാകാരിക്കൊപ്പം ഇത്രയും നാള്‍ അഭിനയിക്കാന്‍ സാധിച്ചത് തന്നെ എന്റെ ഭാഗ്യമാണ്. ഈ ലോകം വിട്ട് മറ്റൊരു ലോകത്തേക്ക് ലളിത പോകുമ്പോള്‍ അവിടെയും അവര്‍ക്കൊരു സിംഹാസനമുണ്ടാകും. അതിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും’. ജനാര്‍ദ്ദനന്‍ പറഞ്ഞു.

അഞ്ചുപതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ വിയോഗം. മലയാളത്തിലും തമിഴിലുമായി 550ഓളം സിനിമകളിലാണ് ലളിത അഭിനയിച്ചത്. ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

Read Also : പുറമെ ചിരിക്കുമ്പോഴും, ഉള്ളിൽ ലളിത ദുഃഖിതയായിരുന്നു : ശ്രീകുമാരൻ തമ്പി ട്വന്റിഫോറിനോട്

മഹേശ്വരിയമ്മ എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാര്‍ത്ഥ പേര്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അടുത്ത കാലം വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

Story Highlights: janardhanan, KPAC Lalitha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here