Advertisement

ഹിജാബ് വിവാദം : കോടതിയിൽ ഉയർന്ന ചോദ്യങ്ങളും അതിന് ലഭിച്ച ഉത്തരങ്ങളും

March 15, 2022
Google News 2 minutes Read
hijab controversy karnataka hc questions answers

ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതി മൂന്ന് ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തിയത്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്. മൗലിക അവകാശവും വ്യക്തിസ്വാതന്ത്ര്യവും സംബന്ധിച്ച ചോദ്യങ്ങളിലെ വിശാലബെഞ്ചിന്റെ വിധിയും അതിന് ഉപോൽബലകമായി ചൂണ്ടിക്കാണിച്ച ഘടകങ്ങളും പരിശോധിക്കാം. ( hijab controversy karnataka hc questions answers )

  1. ഹിജാബ് ഇസ്ലാമിൽ അവിഭാജ്യഘടകമോ?

ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്നാണ് കർണാടക ഹൈക്കോടതി പറഞ്ഞത്.

  1. ഹിജാബ് വിലക്ക് അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യതയ്ക്കുള്ള അവകാശം എന്നിവയുടെ ലംഘനമാണോ?

അല്ല. സ്‌കൂൾ യൂണിഫോം എന്നത് മിതമായ നിയന്ത്രണം മാത്രമാണെന്നാണ് കോടതി പറഞ്ഞത്.

  1. വിദ്യാർത്ഥികൾ യൂണിഫോം ധരിക്കണം.
  2. യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്കാവില്ല.
  3. യൂണിഫോം നിർബന്ധമാക്കിയ സംസ്ഥാന ഭരണകൂടത്തിന്റെ നടപടി മൗലികാവകാശ ലംഘനമല്ല.
  4. സത്യത്തിൽ മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമായാണ് യൂണിഫോമിനെ കാണേണ്ടത്.
  5. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ന്യായമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് അവകാശമുണ്ട്.
  6. ഫെബ്രുവരി 5ലെ സർക്കാർ ഉത്തരവ് നിയമാനുസൃതമാണോ?

ഉത്തരവിറക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

സമാധാനവും സാഹോദര്യവും ക്രമസമാധാനവും അപകടപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വിദ്യാർത്ഥികൾ ധരിക്കാൻ പാടില്ലെന്ന് കർണാടക സർക്കാർ 2022 ഫെബ്രുവരി 5ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കോടതി പരിഗണിച്ച ഭരണഘടനയിലെ ആർട്ടിക്കിളുകൾ :

  1. ആർട്ടിക്കിൾ 25

മത സ്വാതന്ത്ര്യം, ഇഷ്ടമുള്ള മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം

  1. ആർട്ടിക്കിൾ 14

നിയമത്തിന് മുന്നിലെ തുല്യത

  1. ആർട്ടിക്കിൾ 15

മതം, വർഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിൽ നിന്ന് സംരക്ഷണം

Story Highlights: hijab controversy karnataka hc questions answers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here