Advertisement

തൃക്കാക്കര സ്വർണക്കടത്ത്; മുഖ്യപ്രതി ഷാബിൻ മുടക്കിയത് 65 ലക്ഷം രൂപ

April 28, 2022
Google News 2 minutes Read

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ ഷാബിൻ മുടക്കിയത് 65 ലക്ഷം രൂപയെന്ന് റിമാൻഡ് റിപ്പോർട്ട്. ഹവാല ഇടപാട് വഴിയാണ് പണം കൈമാറിയതെന്ന് ഷാബിൻ മൊഴി നൽകിയതായി കസ്റ്റംസ് വ്യക്തമാക്കി. ഒരു കോടി രൂപ ദുബായിലുള്ള സിറാജുദീന് അയച്ചു കൊടുത്തു. വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും സിറാജുദീൻ സ്വർണക്കടത്ത് നടത്തിയിട്ടുണ്ട്. ഷാബിന്റെ രണ്ട് സുഹൃത്തുക്കൾ 35 ലക്ഷം രൂപ മുടക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കേസിൽ രണ്ടാം പ്രതി ഷാബിൻ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് സിറാജുദ്ദീനും പിടി വീഴുന്നത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിൻ. കഴിഞ്ഞദിവസമാണ് കൊച്ചിയിൽ നിന്ന് ഷാബിനെ കസ്റ്റംസ് പിടികൂടിയത്.

ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി കാറിൽ പോകാൻ ശ്രമിക്കവേ ഇവരെ പിന്തുടർന്നാണ് രണ്ടേകാൽ കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. കാറിന്റെ ഡ്രൈവർ നകുലിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. യന്ത്രം ഇറക്കുമതി ചെയ്തത് എറണാകുളം തുരുത്തുമ്മേൽ എൻറർ പ്രൈസസായിരുന്നു. നാട്ടിൽ ലഭ്യമാകുന്ന ഇറച്ചിവെട്ട് യന്ത്രം എന്തിനാണ് പുറത്ത് നിന്ന് കൊണ്ടുവരുന്നതെന്ന സംശയമാണ് റെയ്ഡിലേക്ക് നയിച്ചത്.

Read Also : സ്വര്‍ണക്കടത്ത്; ലീഗ് നേതാവിന്റെ മകന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെന്ന് ഡിസിസി പ്രസിഡന്റ്

ഇതിനിടെ തന്റെ മകൻ ഷാബിൻ തെറ്റുകാരനല്ലെന്ന് തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിംകുട്ടി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ‘രാഷ്ട്രീയമായ ഇടപെടലുണ്ട്. എന്റെ സ്ഥാനം, രാഷ്ട്രീയം എന്നിവയാണ് പ്രശ്‌നം. മകന് രാഷ്ട്രീയമില്ല. അവന്റെ അധ്വാനം കൊണ്ടാണ് ഈ നിലയിലെത്തിയത്. സിറാജുദ്ദീൻ മകന്റെ സുഹൃത്താണ്. അവർ ഒരുമിച്ച് കോളജിൽ പഠിച്ചതാണ്. ഉപതെരഞ്ഞെടുപ്പിൽ രംഗത്ത് വരാൻ എല്ലാവർക്കും ഒരു വിഷയം വേണം. അതിനാണ് ഇപ്പോൾ ഇത് ഉപയോഗിക്കുന്നത്’- ഇബ്രാഹിംകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: Thrikkakkara gold smuggling; The main accused Shabin spent Rs 65 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here