ഗണ്മാൻ യുവതിയെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതി; പ്രതികരിച്ച് മന്ത്രി ജെ ചിഞ്ചുറാണി
മന്ത്രി ജെ ചിഞ്ചുറാണിയുടെ ഗൺമാൻ യുവതിയെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിഷയത്തിൽ ആദ്യമായി 24 നോട് പ്രതികരിച്ച് മന്ത്രി. വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ നടപടിക്ക് നിർദേശം നൽകിയെന്നും ഇയാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിക്കും പൊലീസ് മേധാവിക്കും എഡിജിപിക്കും 29 ന് തന്നെ കത്തു നൽകിയെന്നും മന്ത്രി 24 നോട് പറഞ്ഞു. ഗൺമാനെ തെരഞ്ഞെടുക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല, എല്ലാ മന്ത്രിമാരുടെയും ഗൺമാൻമാരെ തെരഞ്ഞെടുക്കുന്നത് വിജിലൻസ് അന്വേഷണത്തിന് ശേഷമാണ്. ഒരു വിധ പിന്തുണയും ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചിഞ്ചുറാണിയുടെ ഗണ്‍മാന്‍ സുജിത്തിനെതിരെ തൃശൂര്‍ റൂറല്‍ പൊലീസ് കേസെടുത്തിരുന്നു. വലപ്പാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
നിലവിലെടുത്ത വകുപ്പുകള്‍ പ്രകാരം ഗണ്‍മാന് സ്റ്റേഷനില്‍ നിന്ന് ജാമ്യം കിട്ടില്ല. വെള്ളിക്കുളങ്ങര പൊലീസാണ് പരാതി അന്വേഷിക്കുന്നത്. അതേസമയം, പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുജിത്തിന്റെ കുടുംബം പ്രതികരിച്ചു.
Story Highlights: j chinchu rani gunman complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here