നടിയെ ആക്രമിച്ച കേസ് അന്വേഷണം അവസാന ഘട്ടത്തിൽ
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ. സാക്ഷികളുടേയും, പ്രതികളുടേയും മൊഴികൾ, കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ് അന്വേഷണ സംഘം. ( kochi actress attack case in final stage )
കേസിൽ സാക്ഷികൾ കൂറുമാറാനുണ്ടായ സാഹചര്യവും എട്ടാം പ്രതിയായ ദിലീപിനുള്ള ‘ സ്വാധീനവും തുറന്നു കാട്ടിയാകും അന്വേഷണ സംഘം തുടർ കുറ്റപത്രം സമർപ്പിക്കുക . ദിലീപിന്റെ കേസിലെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ഡിജിറ്റൽ തെളിവുകളും, എഫ് എസ് എൽ റിപ്പോർട്ടുകളും അടക്കം ഉണ്ടാകുമെന്നാണ് വിവരം. ദിലീപിനോട് ബാലചന്ദ്രകുമാറിന് ഉണ്ടായ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ അല്ലായിരുന്നു പുതിയ വെളിപ്പെടുത്തലുകളെന്നും കുറ്റപത്രത്തിൽ അന്വേഷണ സംഘം ചൂണ്ടിക്കാട്ടും.
Read Also: സിനിമയെ വെല്ലുന്ന നാടകീയതകൾ നിറഞ്ഞ കേസ്; നടിയെ ആക്രമിച്ച കേസ് നാൾവഴികൾ
ഫെബ്രുവരി 17, 2017 നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുന്നതും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും. ഇതേ തുടർന്ന് നടി പോലീസിൽ പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഫെബ്രുവരി 25 ന് പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
Story Highlights: kochi actress attack case in final stage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here