കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ്: യാസിന്‍ മാലിക്കിന് ജീവപര്യന്തം

കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം കഠിനതടവ്. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. 10,000 രൂപ പിഴയും വിധിച്ചു. യുഎപിഎ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് കശ്മീർ വിഘടനവാദി നേതാവിനെതിരെ തെളിഞ്ഞത്. നേരത്തെ യാസിൻ മാലിക് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
ഭീകരവാദ ഫണ്ടിംഗ് കേസില്‍ ശിക്ഷിക്കപ്പെട്ട കശ്മീരി നേതാവ് യാസിന്‍ മാലിക്കിനെതിരായ കുറ്റപത്രത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ലെറ്റര്‍ഹെഡിന്റെ പകര്‍പ്പ് ഇയാളുടെ വീട്ടുപരിസരത്ത് നിന്ന് പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ‘ആ ലെറ്റര്‍ഹെഡില്‍, തീവ്രവാദ സംഘടനകളായ എച്ച്എം, ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് താഴ്‌വരയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ പിന്തുണച്ച ആളുകള്‍, ഈ ഗെയിമിന്റെ സംഘാടകരില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറാനും സ്വാതന്ത്ര്യ സമരത്തോട് കൂറ് കാണിക്കാനും സംയുക്തമായി മുന്നറിയിപ്പ് നല്‍കി,’ അന്വേഷണം. ഏജന്‍സി പ്രസ്താവിച്ചു.
Read Also: കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ്: യാസിന്‍ മാലിക്കിന്റെ ശിക്ഷാവിധി ഇന്ന്
ജമ്മു കാശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളിലും അട്ടിമറി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയായ ജമ്മു & കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജെകെഎല്‍എഫ്) തലവനാണ് മുഹമ്മദ് യാസിന്‍ മാലിക്ക്. ജമ്മു കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായി, 2019 ഏപ്രില്‍ 10ന് ഇയാളെ അറസ്റ്റ് ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Story Highlights: Yasin Malik gets life imprisonment in terror funding case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here