പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല; വി കുഞ്ഞികൃഷ്ണന്‍
പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ മുന്‍ ഏരിയാ സെക്രട്ടറിയെ അനുനയിപ്പിക്കാനുള്ള സിപിഐഎം ശ്രമങ്ങള്‍ക്ക് തിരിച്ചടി. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു. ആരുമായും ചര്‍ച്ചയില്ലെന്നും കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.(v kunhikrishnan cpim about political life)
പയ്യന്നൂര്‍ ഫണ്ട് തിരിമറി വിവാദത്തിന് തിരശീലയിടാന്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ നേതൃത്വം ഊര്‍ജിത ശ്രമം നടത്തിയിട്ടും പരിഹാരമില്ല. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറിയുടെ ചുമതലയില്‍ നീക്കിയിരുന്നു. പാര്‍ട്ടി തീരുമാനത്തിന് പിന്നാലെ പൊതു പ്രവര്‍ത്തനം അവസാനിപ്പിച്ച വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നീക്കം പരാജയം. സംസ്ഥാന സമിതി അംഗം പി ജയരാജന്‍ അടക്കം നേതാക്കള്‍ സമവായ നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് വി കുഞ്ഞിക്കൃഷ്ണന്‍ വഴങ്ങിയില്ല.
Read Also: സ്വർണക്കടത്ത് കേസ്; സ്വപ്‍ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി
അതേസമയം കുഞ്ഞികൃഷ്ണനെ നീക്കിയതില്‍ പ്രാദേശിക ഘടകങ്ങളിലെ പ്രതിഷേധാഗ്നിക്ക് കുറവില്ല. ഫണ്ട് തിരിമറിയില്‍ ടി ഐ മധുസൂധനന്‍ എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്കെതിരെ തെളിവുകള്‍ നിരത്തി പാര്‍ട്ടിയില്‍ പടനയിച്ച നേതാവാണ് വി കുഞ്ഞികൃഷ്ണന്‍. ഏരിയാ സെക്രട്ടറിയെ നീക്കിയതില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദങ്ങള്‍ സംഘടനാ പ്രശ്‌നമായി വളര്‍ന്നതോടെയാണ് നേതൃത്വം അനുനയ ശ്രമം സജീവമാക്കിയത്.
Story Highlights: v kunhikrishnan cpim about political life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here