ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ല; താൻ ഇപ്പോഴും കോൺഗ്രസ് പാർട്ടിയിൽ അംഗമാണെന്ന് ആനന്ദ് ശർമ്മ
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയം ഇല്ലെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയുടെ പ്രതികരണം. ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നാണ് ആനന്ദ് ശർമ്മയുടെ അവകാശവാദം. താൻ ഇപ്പോഴും കോൺഗ്രസ് പാർട്ടിയിൽ അംഗമാണെന്നും ബിജെപി അധ്യക്ഷനുമായി തനിക്കുള്ളത് നല്ല വ്യക്തി ബന്ധമാണെന്നും ശർമ്മ പറഞ്ഞു. പാർട്ടി നേതൃത്വത്തോട് പലതവണ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ( Anand Sharma meets BJP chief JP Nadda; Anand Sharma’s response )
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് കൂടിക്കാഴ്ച്ചയെന്നതും ശ്രദ്ധേയമാണ്. ആനന്ദ് ശർമ്മ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ച്ചയാണ് നടന്നതെന്ന വിശദീകരണവുമായി ആനന്ദ് ശർമ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ ജി 23 ഗ്രൂപ്പിലെ പ്രമുഖനാണ് ശര്‍മ.
‘തങ്ങള്‍ ഒരേ സർവകലാശാലയില്‍ പഠിച്ചവരും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളവരുമായതിനാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. നദ്ദയുമായി കുടുംബപരവുമായ ബന്ധമുണ്ട് എനിക്ക്. ഞാൻ പഠിച്ച സർവകലാശാലയില്‍ നിന്നും വരുന്ന ഒരാള്‍ ഭരണകക്ഷിയുടെ പ്രസിഡന്റായതില്‍ സന്തോഷമാണ്. ജെപി നദ്ദയുമായി പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ അത് വ്യക്തിവൈരാഗ്യമല്ല. ഞാൻ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയതിൽ രാഷ്ട്രീയ പ്രാധാന്യമില്ല. അങ്ങനെ വ്യാഖ്യാനിക്കേണ്ടതുമില്ല.” ശര്‍മ വ്യക്തമാക്കി.
Story Highlights: Anand Sharma meets BJP chief JP Nadda; Anand Sharma’s response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here