Advertisement

ശ്രീലങ്കയില്‍ പ്രതിഷേധം കത്തുന്നു; പ്രധാനമന്ത്രിയുടെ വീടിന് ജനങ്ങള്‍ തീയിട്ടു

July 9, 2022
Google News 3 minutes Read

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു. പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും വസതികള്‍ പ്രക്ഷോഭകര്‍ കയ്യേറി. റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകര്‍ തീയിട്ടു. (srilanka PM Ranil Wickremesinghe’s private home set afire protesters)

ദ്വീപില്‍ ആഭ്യന്തര കലാപം ആളിക്കത്തിയ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ നാടുവിട്ടതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതിനെ തള്ളുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. ഗോതബയ രജപക്‌സെ നാവിക സേനയുടെ ഗജബാഹു എന്ന കപ്പലില്‍ തുടരുന്നതായി ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. കപ്പല്‍ നടുക്കടലില്‍ തന്നെ തുടരുന്നതായി നാവിക സേനാ വൃത്തങ്ങള്‍ പറയുന്നു.

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

ആഭ്യന്തര കലാപം ശക്തമാവുകയും പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചിരുന്നു. ശ്രീലങ്കന്‍ ഭരണഘടനയനുസരിച്ച് താത്കാലിക പ്രസിഡന്റായി സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന ചുമതലയേല്‍ക്കും. പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷാ വലയമൊരുക്കാന്‍ പൊലീസിനെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

‘സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും, പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അതിനായി താന്‍ രാജിവെക്കുന്നു’. എന്ന് രാജി വെച്ചതിന് ശേഷം റെനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തിരുന്നു.

Story Highlights:  srilanka PM Ranil Wickremesinghe’s private home set afire protesters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here