പോപ്പുലർ ഫ്രണ്ടിന് മുസ്ലിം ബ്രദർഹുഡുമായി ബന്ധമെന്ന് എൻഐഎ

പോപ്പുലർ ഫ്രണ്ടിന് മുസ്ലിം ബ്രദർഹുഡുമായി ബന്ധമെന്ന് എൻഐഎ. ലോക ഇസ്ലാമിക ഖിലാഫത്ത് തിരിച്ചുകൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്ന് പോപ്പുലർ ഫ്രണ്ട് മുസ്ലിം ബ്രദർഹുഡ് നേതാക്കൾക്ക് ഉറപ്പു നൽകി എന്നാണ് കണ്ടെത്തൽ. മുസ്ലിം ബ്രദർഹുഡ് നേതാക്കന്മാരായ മുഹമ്മദ് മഹ്ദി, യൂസഫ് അൽ ഖരാദവി എന്നിവരുമായി പോപ്പുലർ ഫ്രണ്ട് സമ്പർക്കം പുലർത്തിയതിന്റെ രേഖകൾ എൻഐഎയ്ക്ക് ലഭിച്ചു. പല പശ്ചിമേഷൻ രാജ്യങ്ങളും നിരോധിച്ച സംഘടനയാണ് മുസ്ലിം ബ്രദർഹുഡ്. (popular front muslim brotherhood)
Read Also: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍; അക്രമസംഭവങ്ങളിൽ 1013 പേര്‍ അറസ്റ്റിൽ
ഈജിപ്ഷ്യൻ മുസ്ലീം ബ്രദർഹുഡ് നേതാവ് യുസഫ് അൽ ഖരാദവിയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ടിന് വേണ്ടി ധനസമാഹരണം നടന്നു. ഡോക്ടർ അബ്ദുൾ സലാം അഹമ്മദിന്റെ നേതൃത്വത്തിൽ ആയിരുന്നു ഖത്തറിലടക്കം പണ സമാഹരണം. മുസ്ലിം ബ്രദർഹുഡിൻ്റെ പ്രാദേശിക വിഭാഗങ്ങളായ, തുർക്കി ആസ്ഥാനമായി പ്രവർത്തികുന്ന എൻജിഒകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്നും എൻഐഎ പറയുന്നു.
എൻഐഎ പരിശോധനയെ തുടർന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഈ മാസം 30 വരെ കസ്റ്റഡിയിൽ വിട്ടിരുന്നു. 30ന് രാവിലെ 11 മണിക്ക് പ്രതികളെ കോടതിയിൽ ഹാജരാക്കണം. 11 നേതാക്കളെയാണ് കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന ഗുരുതര ആരോപണങ്ങൾ കസ്റ്റഡി അപേക്ഷയിലും എൻഐഎ ആവർത്തിച്ചു.
11 മണിയോടെയാണ് പ്രതികളെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എത്തിച്ചത്. ആർഎസ്എസിനെതിരെ മുദ്രാവാക്യം വിളിച്ച നേതാക്കൾ രാഷ്ട്രീയമായി വിഷയങ്ങളെ നേരിടാൻ പഠിക്കണമെന്നും പറയുകയും ചെയ്തു.
Read Also: ‘പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണം’; പൊലീസ് കാര്യക്ഷമമായി ഇടപെട്ടു: മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറിൽ വെച്ച് ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ജൂലൈ 12 ന് പട്‌നയിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷെഫീഖ് പായേത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തർപ്രദേശിലെ ചില പ്രമുഖർക്കും തന്ത്രപ്രധാന സ്ഥലങ്ങൾക്കുമെതിരെ ഒരേസമയം ആക്രമണം നടത്താൻ ഭീകരവാദ സംഘങ്ങൾക്ക് രൂപം നൽകിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Story Highlights: popular front muslim brotherhood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here