Advertisement

രാജ്യത്ത് മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഓടി തുടങ്ങി, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

September 30, 2022
Google News 7 minutes Read

തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ അതിവേഗ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയാണ് പുതിയ സർവീസ്. സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ സഹമന്ത്രി ദർശന ജർദോഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മുമ്പത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും മൂന്നാമത്തെ ട്രെയിൻ. നവീകരിച്ച മൂന്നാമത്തെ സർവീസിൽ യാത്രക്കാരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ട്രെയിനിൽ കൊവിഡുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസിന് ആകെ 1,128 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

ഗുജറാത്തിൽ ഓടുന്ന ഈ വന്ദേ ഭാരത് ട്രെയിനിലാണ് കവാച്ച് (ട്രെയിൻ കൊളിഷൻ അവയ്‌ഡൻസ് സിസ്റ്റം) സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് പോലുള്ള അപകടങ്ങൾ തടയാനാകും. ഈ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. റെയിൽ ശൃംഖല 2,000 കിലോമീറ്റർ വരെ ‘കവാചിന്’ കീഴിൽ കൊണ്ടുവരാനുള്ള പദ്ധതി 2022 ലെ ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

സ്വദേശി സെമി-ഹൈ സ്പീഡ് എന്നറിയപ്പെടുന്ന ഈ ട്രെയിൻ വെറും 52 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം ഓട്ടോമാറ്റിക് സ്ലൈഡിംഗ് പ്ലഗ് ഡോറുകളും ടച്ച് ഫ്രീ സ്ലൈഡിംഗ് വാതിലുകളും ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നു. എസി, കോച്ച് കൺട്രോൾ മാനേജ്‌മെന്റ് സിസ്റ്റം, കൺട്രോൾ സെന്റർ, മെയിന്റനൻസ് സ്റ്റാഫുമായുള്ള ആശയവിനിമയത്തിനും ഫീഡ്‌ബാക്കിനുമായി ജിഎസ്എം/ജിപിആർഎസ് പോലുള്ള ആധുനിക സാങ്കേതികവിദ്യയും ഇതിൽ ഉണ്ട്.

അതുപോലെ, കാഴ്ച വൈകല്യമുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം, സീറ്റുകളുടെ എണ്ണം ബ്രെയിൽ ലിപിയിൽ കൊത്തിവച്ചിരിക്കുന്നതിനാൽ അത്തരം യാത്രക്കാർക്ക് അവരുടെ സീറ്റുകളിൽ എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇത് മാത്രമല്ല, ആധുനിക സാങ്കേതികവിദ്യയുടെ കാര്യത്തിൽ, ഈ ട്രെയിനിന് മികച്ച ട്രെയിൻ കൺട്രോൾ മാനേജ്മെന്റിനുള്ള ലെവൽ-II സേഫ്റ്റി ഇന്റഗ്രേഷൻ സർട്ടിഫിക്കേഷൻ ഉണ്ട്, കോച്ചിന് പുറത്തുള്ള റിയർ വ്യൂ ക്യാമറകൾ ഉൾപ്പെടെ നാല് പ്ലാറ്റ്ഫോം സൈഡ് ക്യാമറകൾ, കോച്ചിന് പുറത്തുള്ള റിയർ വ്യൂ ക്യാമറകൾ ഉൾപ്പെടെ നാല് പ്ലാറ്റ്‌ഫോം സൈഡ് ക്യാമറകൾ, എല്ലാ കോച്ചുകളിലും ആസ്‌പിറേഷൻ അടിസ്ഥാനമാക്കിയുള്ള ഫയർ ഡിറ്റക്ഷൻ, സപ്രഷൻ സിസ്റ്റം, ഇലക്ട്രിക്കൽ ക്യൂബിക്കിളുകളിലും ടോയ്‌ലറ്റുകളിലും എയറോസോൾ അടിസ്ഥാനമാക്കിയുള്ള ഫയർ ഡിറ്റക്ഷൻ എന്നിങ്ങനെ മെച്ചപ്പെട്ട അഗ്നി സുരക്ഷാ നടപടികൾ ഒരുക്കിയിട്ടുണ്ട്.

വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ത്യയിൽ യാത്രയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. 100 കോടി രൂപ മാത്രം ചെലവിൽ നിർമ്മിച്ച ഈ ട്രെയിൻ ഇറക്കുമതി ചെയ്ത ട്രെയിനിന്റെ പകുതിയോളം ചെലവിൽ സജ്ജമാണ്. ‘മേക്ക് ഇൻ ഇന്ത്യ’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, പ്രധാന ട്രെയിൻ സംവിധാനങ്ങൾ ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരി 15-ന് ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ന്യൂഡൽഹി-വാരണാസി റൂട്ടിൽ സർവീസ് ആരംഭിച്ചു. രണ്ടാമത്തെ ട്രെയിൻ ന്യൂഡൽഹിയിൽ നിന്ന് കത്ര റൂട്ടിലെ ശ്രീ വൈഷ്ണോ ദേവി മാതയിലേക്കും സർവീസ് നടത്തുന്നു.

Story Highlights: india got the third Vande Bharat train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here