Advertisement

‘ഏതെങ്കിലും കത്തിന്റെ അടിസ്ഥാനത്തിലല്ല നഗരസഭയില്‍ നിയമനങ്ങള്‍ നടക്കുന്നത്’; ആരോപണം അടിസ്ഥാനരഹിതമെന്ന് വി കെ പ്രശാന്ത്

November 5, 2022
Google News 3 minutes Read

തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകള്‍ സംബന്ധിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചതില്‍ പ്രതികരണവുമായി വി കെ പ്രശാന്ത് എംഎല്‍എ. നഗരസഭയില്‍ ഒഴിവുകള്‍ ഉള്ള കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുന്നതില്‍ തെറ്റില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞു. എന്നാല്‍ നേതൃത്വം നല്‍കുന്ന പട്ടിക വെച്ചല്ല നിയമനം നടത്തുന്നത്. ഏതെങ്കിലും കത്തിന്റെ അടിസ്ഥാനത്തില്‍ അല്ല നഗരസഭയില്‍ നിയമനങ്ങള്‍ നടക്കുന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍ മേയര്‍ കൂടിയായ വി കെ പ്രശാന്ത് പറഞ്ഞു. (v k prashant on allegation against cpim and mayor arya rajendran)

ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ കത്തയച്ചതാണ് വിവാദമായത്. ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തെത്തിയിട്ടുണ്ട്.

Read Also: നഗരസഭയിലെ ഒഴിവിലേക്ക് സിപിഐഎമ്മുകാരെ തിരുകിക്കയറ്റാന്‍ ശ്രമം; പാര്‍ട്ടിക്കാരുടെ ലിസ്റ്റ് തേടി ആര്യാ രാജേന്ദ്രന്‍ കത്തയച്ചു

നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് നിയമനം നടത്താനാണ് മേയര്‍ മുന്‍ഗണന പട്ടിക കത്തിലൂടെ ആവശ്യപ്പെട്ടത്. ആകെ 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത്.

ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് മേയര്‍ ആനാവൂര്‍ നാഗപ്പനോട് പട്ടിക തേടിയത്. ഡോക്ടേഴ്‌സ്, നഴ്‌സ്, ഫാര്‍മസിസ്റ്റ് മുതലായ തസ്‌കികകളിലേക്ക് ഉള്‍പ്പെടെയാണ് പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ പട്ടിക സിപിഐഎം ജില്ലാ സെക്രട്ടറിയോട് മേയര്‍ ആവശ്യപ്പെട്ടത്.

മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്തയച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് സിപിഐഎം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു.

Story Highlights: v k prashant on allegation against cpim and mayor arya rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here