മലയാളിയായ സി വി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ സി വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. നിയമനം ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ്. ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളിയാണ് അദ്ദേഹം.മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല. ആനന്ദ ബോസിനെ മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബംഗാളിലെ ജനതയ്ക്ക് വേണ്ടി നിലകൊള്ളും. സിവിൽ സർവീസിലെ പ്രവർത്തനം കരുത്താകും. ഭരണഘടനയനുസരിച്ചുള്ള സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും സി വി ആനന്ദബോസ് ട്വന്റിഫോറിനോട് പറഞ്ഞു.(c v ananda bose governor of west bengal)
Read Also: ‘ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമെന്ന് നിര്‍ദേശം’; വിവാദമായതോടെ പിന്‍വലിച്ചു
2019ലാണ് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കോട്ടയം മാന്നാനം സ്വദേശിയാണ്. ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും, അഡീഷണല്‍ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദബോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുപ്രിംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയര്‍മാനായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആനന്ദബോസ്. ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ കേരളത്തില്‍ നിന്നുള്ള പിഎസ് ശ്രീധരന്‍ പിള്ളയെയും കുമ്മനം രാജശേഖരനെയും ഗവര്‍ണര്‍മാരായി നിയോഗിച്ചിരുന്നു.
Story Highlights: c v ananda bose governor of west bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here