Advertisement

കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

December 4, 2022
Google News 1 minute Read

കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്‌ തൃശൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഡിസംബർ 13 മുതൽ 16 വരെ നടക്കുന്ന സമ്മേളനത്തിൽ എണ്ണൂറോളം പ്രതിനിധികളാണ് പങ്കെടുക്കുക. 16ന്‌ വൈകിട്ട്‌ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. യോജിക്കാവുന്ന മുഴുവൻ കർഷക സംഘടനകളേയും തൊഴിലാളി സംഘടനകളേയും അണിനിരത്തി കേന്ദ്ര നയങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുമെന്ന് കിസാൻസഭാ ജോയിന്റ്‌ സെക്രട്ടറി ഡോക്ടർ വിജു കൃഷ്‌ണൻ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂർ വേദിയാകുന്നത്. 1961ൽ എകെജി അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴായിരുന്നു സമ്മേളനം. വീണ്ടും അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂർ വേദിയാകുമ്പോൾ വിപുലമായ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കേന്ദ്ര സർക്കാരിൻറേത് കർഷക ദ്രോഹ നയമാണെന്നും ഇതിനെതിരെ യോജിക്കാവുന്ന സംഘടനകളുമായി ചേർന്നുള്ള വിപുലമായ പ്രക്ഷോഭത്തിന് സമ്മേളനം രൂപം നൽകുമെന്നും അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറി ഡോക്ടർ വിജുകൃഷ്ണൻ പറഞ്ഞു.

ഡിസംബർ 13 മുതൽ 16 വരെയാണ്‌ കിസാൻ സഭയുടെ അഖിലേന്ത്യാസമ്മേളനം തൃശൂർ നടക്കുന്നത്. 13 ന്‌ പുഴയ്‌ക്കൽ ലുലു കൺവൻഷൻ സെന്ററിലെ കെ വരദരാജൻ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. 16ന്‌ വൈകിട്ട്‌ തേക്കിൻകാട് മൈതാനിയിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ഒരു ലക്ഷംപേരുടെ റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഫ്രാൻസിലെ ട്രേഡ് യൂണിയൻ നേതാക്കളായ ക്രിസ്‌റ്റ്യൻ അലിയാമി, മരിയ ഡി റോച്ച എന്നിവരും സൗഹാർദ പ്രതിനിധികളുമടക്കം 800 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കും. ദീപശിഖാ റാലി തെലങ്കാന, തമിഴ്നാട്ടിലെ കീഴ് വെൺമണി എന്നിവിടങ്ങളിൽ നിന്നാണ് പ്രയാണം തുടങ്ങുക. പതാക ജാഥ പുന്നപ്ര-വയലാറിൽ നിന്നും കൊടിമരജാഥ കാസർകോട്‌ കയ്യൂരിൽ നിന്നും തുടങ്ങും. 12ന്‌ വൈകിട്ട്‌ ജാഥകൾ സംഗമിക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികൾ ജില്ലയിൽ പുരോഗമിക്കുകയാണ്.

Story Highlights: kisan sabha all india meet thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here