സൗദിയില്‍ വിവിധയിടങ്ങളില്‍ മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത

സൗദിയിലെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും മഴയും ആലിപ്പഴ വര്‍ഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലും തബൂക്ക് മേഖലയിലെ തീരപ്രദേശങ്ങളിലും മഴ തുടരും. അസീര്‍, ജിസാന്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയ പ്രദേശം തുറൈഫാണ്.
കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടമുണ്ടായി. ആഘാതങ്ങള്‍ വിലയിരുത്താന്‍ സൗദി അറേബ്യയിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. മക്കയില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായവരില്‍ നിന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ കമ്മിറ്റികള്‍ സ്വീകരിച്ച് തുടങ്ങുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
Read Also: പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു
അതിശക്തമായ മഴയെ തുടര്‍ന്ന് മക്കയിലെ കെട്ടിടങ്ങളില്‍ വെള്ളം കയറുന്നതിന്റെയും വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Story Highlights: heavy rain alert in saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here