കളി കാണുന്നതിൽ പാവപ്പെട്ടവനും പണക്കാരനും എന്ന വ്യത്യാസമില്ല; കായിക മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി

പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണേണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. മന്ത്രി വി അബ്ദുറഹ്മാന്റെ പരാമർശം നിർഭാഗ്യകരമാണെന്നും കളി എല്ലാവർക്കും കാണാനുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു. കളി കാണുന്നതിൽ പാവപ്പെട്ടവനും പണക്കാരനും എന്ന വ്യത്യാസമില്ല. പാവപ്പെട്ടവരെ കളികാണാൻ അവസരം ഉണ്ടാക്കിക്കൊടുക്കലാണ് സർക്കാർ ചെയ്യേണ്ടത്. മന്ത്രി ഏത് സാഹചര്യത്തിൽ അങ്ങനെ പറഞ്ഞതായാലും ശരിയായില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ( PK Kunhalikutty criticize Minister V Abdurahiman ).
Read Also: കളികളില്‍ നിന്നുള്ള വരുമാനം കായികമേഖലയ്ക്ക് പ്രയോജനപ്പെടണം: വി അബ്ദുറഹിമാന്‍
മന്ത്രിയുടെ പരാമർശം ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. മന്ത്രിയുടെ വിമര്‍ശനം അസംബന്ധവും ധാര്‍ഷ്ട്യവും നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നികുതി വര്‍ധനവ് ജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കായികമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം. നികുതിനിരക്ക് കുറയ്ക്കണം. തനിക്ക് ഇഷ്ടമുള്ള വ്യക്തിയാണ് മന്ത്രി. പക്ഷേ ഇങ്ങനെയുള്ള പ്രസ്താവനകള്‍ അദ്ദേഹം പിന്‍വലിക്കണം. എല്ലാവര്‍ക്കും കാണേണ്ട കളിയാണ് ക്രിക്കറ്റ്. പണക്കാര്‍ക്ക് മാത്രമല്ല. നികുതി നിരക്ക് കൂട്ടുന്ന നടപടി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയത്തില്‍ ഈ മാസം 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതിയാണ് കൂട്ടിയത്. നടപടിയെ ന്യായീകരിച്ച് രംഗത്തുവന്നപ്പോഴാണ് മന്ത്രി പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന വിവാദ പ്രസ്താവന നടത്തിയത്. സംഘാടകര്‍ അമിത ലാഭമെടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നാണ് മന്ത്രി പറഞ്ഞത്.
Story Highlights: PK Kunhalikutty criticize Minister V Abdurahiman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here