‘അമേരിക്ക സന്ദര്‍ശിക്കാന്‍ ട്രംപ് ക്ഷണിച്ചു, ജഗന്നാഥന്റെ മണ്ണിലെത്താന്‍ ഞാനത് വിനയത്തോടെ നിരസിച്ചു’; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി

അമേരിക്ക സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ചത് സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡിഷയിലെ ബിജെപി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. (PM Modi On Why He Declined Trump’s Invite To Visit US)
ജി-07 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയില്‍ എത്തിയപ്പോഴാണ് ട്രംപുമായി സംസാരിച്ചതെന്ന് മോദി പറഞ്ഞു. ട്രംപുമായി 45 മിനിറ്റോളം ഫോണില്‍ സംസാരിച്ചു. അമേരിക്കയിലേക്ക് വന്നൂടേ എന്ന് ട്രംപ് ചോദിച്ചു. പക്ഷേ ഒഡിഷ സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടി ഉള്‍പ്പെടെയുള്ളതിനാല്‍ ആ ക്ഷണം താന്‍ നിരസിച്ചുവെന്നാണ് മോദിയുടെ വെളിപ്പെടുത്തല്‍. ജഗന്നാഥന്റെ മണ്ണിലെത്താനായി വിനയത്തോടെ താന്‍ ആ ക്ഷണം നിരസിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: ലാലു പ്രസാദ് യാദവ് അംബേദ്കറെ അപമാനിച്ചു, ആര്‍ജെഡിക്ക് ദളിതരോട് ബഹുമാനമില്ല: പ്രധാനമന്ത്രി മോദി
പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. മോദിയെ എന്തുകൊണ്ട് ട്രംപ് ക്ഷണിച്ചില്ല എന്ന് ആ ഘട്ടത്തില്‍ ചര്‍ച്ചകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ക്വാഡ് ഉച്ചകോടി സമയത്ത് ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രി മോദി ട്രംപിനെ ക്ഷണിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പ്രസ്താവനയിലൂടെ അറിയിച്ചു.
Story Highlights : PM Modi On Why He Declined Trump’s Invite To Visit US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here