Advertisement

ആകാശ് തില്ലങ്കേരി വിവാദം; സിപിഐഎം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി. ജയരാജൻ പങ്കെടുക്കും

February 18, 2023
Google News 2 minutes Read
P. Jayarajan will attend CPIM meeting at Thillankeri

സിപിഐഎം തില്ലങ്കേരിയിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുതിർന്ന നേതാവ് പി. ജയരാജനും പങ്കെടുക്കും. മറ്റന്നാളാണ് സിപിഐഎം തില്ലങ്കേരിയിൽ യോഗം സംഘടിപ്പിക്കുന്നത്. പി. ജയരാജനെക്കൂടി പങ്കെടുപ്പിക്കാൻ നേതൃത്വം വിശദീകരണം നൽകുകയായിരുന്നു. പരിപാടിയിൽ വൻപങ്കാളിത്തം ഉറപ്പാക്കാൻ പ്രാദേശിക നേതൃത്വത്തിന് കർശന നിർദേശം നൽകിയിരിക്കുകയാണ്. പാർട്ടിയുടെ ഔദ്യോഗിക നിലപാട് വിശദീകരിക്കാൻ പി. ജയരാജന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

Read Also: ആകാശ് തില്ലങ്കേരി വിവാദം; ക്രമിനിലുകൾക്കായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയെന്ന് വി.ഡി സതീശൻ

പി. ജയരാജന് പുറമേ എം.വി ജയരാജൻ, പി. പുരുഷോത്തമൻ, എൻ.വി ചന്ദ്രബാബു തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ക്വട്ടേഷൻ, ലഹരി മാഫിയ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെയാണ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നതെന്ന് നേതൃത്വം വിശദീകരിക്കുന്നു. ശുഹൈബ് വധം പാർട്ടി ആഹ്വാനപ്രകാരമെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ ആദ്യം വെട്ടിലാക്കിയത്. അധിക്ഷേപ പരാതിയിൽ തില്ലങ്കേരി സംഘത്തെ പൂട്ടുമന്ന പൊലീസിന്റെ അവകാശവാദം പൊളിയുന്നത് പിന്നീട് കണ്ടു.

ആകാശിനെ തള്ളിപ്പറഞ്ഞെങ്കിലും തുറന്ന പോരിൽ നിന്ന് പിൻവാങ്ങാൻ പ്രാദേശിക നേതാക്കൾക്ക് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ആകാശിന് മുന്നിൽ വഴങ്ങുന്നുവെന്ന പ്രചരണം ശക്തമായതോടെയാണ് തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ തീരുമാനമായത്. തില്ലങ്കേരി വിവാദത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തിയിരുന്നു. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലം പാർട്ടി നേരിടുകയാണെന്നും ക്രമിനിലുകൾക്കായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ക്രിമിനലുകൾക്ക് മുന്നിൽ സിപിഐഎം വിറയ്ക്കുന്നുവെന്നും ഇത് പാർട്ടിയുടെ ജീർണതയാണെന്നും വി.ഡി സതീശൻ തുറന്നടിച്ചിരുന്നു.

Story Highlights: P. Jayarajan will attend CPIM meeting at Thillankeri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here