‘നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി, ഈ കടം വീട്ടും’; മോദി

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം തള്ളിക്കളഞ്ഞവരാണ് ഇപ്പോൾ ജപമാല ചൊല്ലുന്നുത്. മോദി സാധാരണക്കാരൻ്റെ ശവക്കുഴി തോണ്ടുമെന്ന് ചിലർ പറയുമ്പോൾ, മോദി താമര വിരിയിക്കണമെന്ന് രാജ്യം പറയുന്നു. വികൃതമായ ഭാഷ ഉപയോഗിക്കുന്നവർക്ക് പൊതുസമൂഹം തക്ക മറുപടി നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയ, നാഗാലാൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രിയുടെ പര്യടനം തുടരുകയാണ്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ മോദി റോഡ് ഷോ നടത്തി. ഇവിടെ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്ന് മോദി പറഞ്ഞു.
മേഘാലയയുടെ സംസ്‌കാരത്തിൽ അഭിമാനിക്കുന്നു. വികസനത്തിന്റെ സന്ദേശവുമായാണ് ഞാനിവിടെ എത്തിയത്. രാജ്യത്തിന്റെ വികസനത്തിൽ മേഘാലയയ്ക്ക് വലിയ പങ്കുണ്ട്. ഇന്നത്തെ റോഡ് ഷോയുടെ പ്രതിധ്വനി രാജ്യത്തിന്റെ എല്ലാ കോണിലും എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.”‘നിങ്ങളുടെ ഈ സ്നേഹം, ഈ അനുഗ്രഹം… ഞാൻ തീർച്ചയായും നിങ്ങളുടെ ഈ കടം വീട്ടും. ങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ വേഗത്തിലാക്കിക്കൊണ്ട് മേഘാലയയെ വികസിപ്പിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും കടം വീട്ടും”- മോദി പറഞ്ഞു.
Story Highlights: PM Modi in Shillong
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here