Advertisement

‘അങ്ങനെ തീ പിടിച്ചാൽ ആർക്കും പെട്ടെന്ന് തീ അണയ്ക്കാനാകില്ല, ഗ്യാസ് പൊട്ടിത്തെറിച്ച് തീ പിടിക്കുന്നതിന് സമാനമാണ് അതും’ : രാമകൃഷ് പിള്ള ട്വന്റിഫോറിനോട്

March 18, 2023
Google News 3 minutes Read
green tribunal state level monitoring committee chairman ramakrishna pillai

ബ്രഹ്‌മപുരം വിഷയത്തിൽ കൊച്ചി കോർപറേഷന് വീഴ്ച പറ്റിയതായി ഗ്രീൻ ട്രെബ്യൂണൽ സ്റ്റേറ്റ് ലവൽ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ രാമകൃഷ് പിള്ള ട്വന്റിഫോറിനോട്. തീപിടുത്തമുണ്ടായാൽ നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ പ്ലാന്റിൽ ഉണ്ടായിരുന്നില്ലെന്ന് രാമകൃഷ്ണ പിള്ള ചൂണ്ടിക്കാട്ടി. ( green tribunal state level monitoring committee chairman ramakrishna pillai )

‘2019 ൽ സ്റ്റേറ്റ് ലെവൽമോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച ശേഷമുള്ള അഞ്ചാമത്തെ തീപിടുത്തമാണ് ഇത്. അന്ന് 2019 ലെ തീപിടുത്തത്തിന് ശേഷം ഞാനൊരു കമ്മിറ്റി വിളിച്ചിരുന്നു. അതിൽ ചില നിർദേശങ്ങൾ വച്ചിരുന്നു. അതിന് ശേഷം നിരവധി തവണ കമ്മിറ്റി വിളഇച്ച് നിരവധി നിർദേശങ്ങൾ നൽകിയിരുന്നു. തീ പിടുത്തമുണ്ടായാൽ എങ്ങനെ നേരിടണമെന്നതടക്കം നിരവധി നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. തീപുടുത്തമുണ്ടായാൽ ഫയർ എഞ്ചിനുകൾക്ക് അങ്ങറ്റം വരെ എത്താൻ പറ്റുന്നില്ലെന്നതൊരു പ്രതിസന്ധിയാണ്. ഇതിനിടയിലൂടെ ഒരു റോഡ് ഉണ്ടാക്കി തീപിടുത്തം ഫലപ്രദമായി തടയാൻ സാധിക്കുന്നതായിരുന്നു ഒരു നിർദേശം. മറ്റൊന്ന് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതായിരുന്നു. ഈ കമ്മിറ്റികളിലെല്ലാം കോർപറേഷൻ പ്രതിനിധികളും ഉണ്ടായിരുന്നു. ഇത്രയൊക്കെ ആയിട്ടും അത് വെള്ളത്തിൽ വരച്ച വര പോലെയായി. ആരും മൂലകാരണം അഡ്രസ് ചെയ്യുന്നില്ല. തീപിടുത്തമെങ്ങനെ ഉണ്ടാകുന്നു എന്നത് ആരും ചിന്തിക്കുന്നില്ല. രണ്ട് നില കെട്ടിടത്തിന്റെ പൊക്കത്തിൽ മാലിന്യമുണ്ട്. താഴെയുള്ള മാലിന്യം അനേറോബിക് കമ്പസ്റ്റണായി മീതെയിൻ ഡെവലപ് ചെയ്യും. അങ്ങനെ തീ പിടിച്ചാൽ ആർക്കും പെട്ടെന്ന് തീ അണയ്ക്കാനാകില്ല. ഗ്യാസ് പൊട്ടിത്തെറിച്ച് തീ പിടിക്കുന്നതിന് സമാനമാണ് അതും. ലെഗസി വേസ്റ്റ് യുദ്ധകാലാടിസ്ഥാനത്തിൽ തരംതിരിച്ച് മാറ്റി സംസ്‌കരിക്കണം. നൂറ് ടൺ വേസ്റ്റ് അവിടെ വരുന്നുണ്ടെങ്കിൽ നൂറ് ടണ്ണിൽ കൂടുതൽ മാലിന്യം അവിടെ നിന്ന് ഒപ്പം തന്നെ നീക്കം ചെയ്യണം’- രാമകൃഷ്ണപിള്ള പറഞ്ഞു.

ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴയാണ് ദേശീയ ഹരിത ട്രിബ്യൂണൽ ചുമത്തയിരിക്കുന്നത്. നേരത്തെ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ബ്രഹ്‌മപുരം പ്ലാറ്റിലുള്ളത് ഗുരുതര വീഴ്ചകളാണെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ റിപ്പോർട്ട് നൽകിയിരുന്നു. രണ്ട് വേയ് ബ്രിഡ്ജുകളിൽ ഒന്ന് മാത്രമേ പ്രവർത്തിച്ചിരുന്നുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകൾ അടഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വിന്റോ കമ്പോസ്റ്റിങ് ഷെഡും ജീർണാവസ്ഥയിലായിരുന്നു. ബയോ മൈനിംഗിൽ നിന്ന് ശേഖരിച്ച ആർഡിഎഫ് കൈകാര്യം ചെയ്തത് യുക്തമല്ലാതെ. ആർഡിഎഫിന്റെ ഒരു ഭാഗം പൊതിഞ്ഞ് മാലിന്യം മുതൽ ഊർജ പ്ലാന്റ് വരെയുള്ള മേഖലയിൽ കൂട്ടിയിടുകയായിരുന്നു. ആർഡിഎഫിന്റെ മറ്റൊരു ഭാഗം വിന്റോ കമ്പോസ്റ്റിംഗ് പ്ലാന്റിന് സമീപം കൂട്ടിയിട്ടതായും കണ്ടെത്തി. വലിപ്പമുള്ള കല്ലുകൾ, മരക്കഷണങ്ങൾ മുതലായവ നല്ല മണ്ണുമായി കലർന്നതായി കണ്ടെത്തി.

ഖരമാലിന്യത്തിന്റെ 100 ശതമാനം വേർതിരിവ് ഉറവിടത്തിൽ തന്നെ ഉറപ്പാക്കുന്ന നടപടി അനിവാര്യമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊച്ചി കോർപ്പറേഷൻ 22 ഹെൽത്ത് സർക്കിൾ തലത്തിലും എംസിഎഫുകൾ സ്ഥാപിക്കണം. അജൈവമാലിന്യങ്ങൾ വേർതിരിച്ച് കേരളത്തിൽ നിന്നുള്ള കമ്പനിക്ക് കൈമാറണം. അഗ്‌നിശമനാ വകുപ്പ് നിർദ്ദേശിച്ച പ്രകാരം നിലവിലുള്ള ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനക്ഷമമാക്കുകയും കൂടുതൽ അഗ്‌നിശമന ക്രമീകരണങ്ങൾ എർപ്പെടുത്തുകയൂം വേണം. സൈറ്റിൽ നൽകിയിട്ടുള്ള സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights: green tribunal state level monitoring committee chairman ramakrishna pillai on Brahmapuram fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here