Advertisement

ചെറിയ വേഷങ്ങള്‍ ചെയ്ത് ക്ലച്ച് പിടിക്കാതെ തീപ്പട്ടി കമ്പനി നടത്തി; പീന്നീട് ഇന്നച്ചന്‍ തിരികെയെത്തിയത് ഗംഭീരമായി; ഇന്നസെന്റിന്റെ വിസ്മയിപ്പിക്കുന്ന താരജീവിതം

March 27, 2023
Google News 2 minutes Read
Innocent films actor Innocent passed away

നിര്‍മാതാവായി ചലച്ചിത്രരംഗത്തെത്തിയ ഇന്നസെന്റ് പിന്നീട് മലയാളഹാസ്യരംഗത്തെ മുടിചൂടാമന്നനായി മാറി. ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വര്‍ഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്‌സഭയിലെത്തി. (Innocent films actor Innocent passed away)

തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ച ഇന്നസെന്റ് എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി. സിനിമാമോഹവുമായി ചെന്നൈയിലെത്തിയ ഇന്നസെന്റ് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. തിരികെയെത്തി ബിസിനസ് രംഗത്തെക്ക് കടന്നു. ബന്ധുക്കള്‍ക്കൊപ്പം തീപ്പെട്ടിക്കമ്പനിയും സ്വന്തമായി ചെറുകിട സംരംഭങ്ങളും തുടങ്ങി. പിന്നീട് രാഷ്ടീയത്തിലേക്ക് കടന്ന ഇന്നസെന്റ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. 1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുന്‍പെ, ഓര്‍മ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

പിന്നീട് അഭിനയരംഗത്തെത്തി. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവുമാണ് ഇന്നസെന്റിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് അഞ്ച് പതിറ്റാണ്ടിലേറെ മലയാളചലച്ചിത്രരംഗത്തെ പകരംവക്കാനാകാത്ത സാന്നിധ്യമായി മാറി.

ഇന്നസെന്റിന് ക്യാന്‍സര്‍ തിരികെ വന്നതല്ല, ജീവനെടുത്തത് കൊവിഡും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും: ഡോ ഗംഗാധരന്‍Read Also:

2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഇന്നസെന്റിന് ലഭിച്ചു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും മറ്റ് നിരവധി അംഗീകാരങ്ങളും ഇന്നസെന്റിനെ തേടിയെത്തി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് പതിനഞ്ച് വര്‍ഷം തുടര്‍ന്നു. 2014ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

2013-ല്‍ അര്‍ബുദബാധിതനായി. വര്‍ഷങ്ങളോളം നീണ്ട ചികില്‍സ. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ചികില്‍സാക്കാലം. അര്‍ബുദത്തെ അതിജീവിച്ച് തിരിച്ചെത്തിയ ഇന്നസെന്റ് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകത്തിലൂടെ അക്കാലത്തെ അനുഭവങ്ങള്‍ എഴുതി. ആത്മകഥ ചിരിക്കു പിന്നില്‍, ഞാന്‍ ഇന്നസെന്റ് (സ്മരണകള്‍), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.

Story Highlights: Innocent films actor Innocent passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here