Advertisement

‘കേരളത്തിലെ അഭ്യസ്ഥവിദ്യരായ ഏതൊരാളും ചിന്തിക്കുന്നത് അനില്‍ ആന്റണിയെ പോലെ; കെ.സുരേന്ദ്രന്‍

April 6, 2023
Google News 3 minutes Read
Anil Antony's arrival is a reflection of public sentiment K Surendran

കേരളത്തിലെ അഭ്യസ്ഥവിദ്യരായ ഏതൊരാളും ചിന്തിക്കുന്നത് അനില്‍ ആന്റണിയെ പോലെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ കൊള്ളയടിച്ചു. ഇതെല്ലാം കണ്ടുമടുത്തവരാണ് ബിജെപിയിലേക്ക് എത്തുന്നതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപി അംഗത്വം സ്വീകരിച്ച അനില്‍ ആന്റണിയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു കെ സുരേന്ദ്രന്‍.(Anil Antony’s arrival is a reflection of public sentiment K Surendran)

‘കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി കേരളത്തെ എല്‍ഡിഎഫ്, യുഡിഎഫ് രാഷ്ട്രീയം കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ട്ടന് പിന്നില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്ന മാച്ച് ഫിക്‌സിങ് രാഷ്ട്രീയം കേരളം കാലാകാലങ്ങളായി കണ്ടുമടുത്തു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം യുവാക്കള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ എല്ലാ മേഖലയും തകര്‍ത്ത് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങായി മാറി. ഈ വികാരങ്ങളുടെയെല്ലാം പ്രതിഫലനമാണ് യുവാക്കള്‍ ബിജെപിയിലേക്ക് എത്തുന്നതിന്റെ കാരണം’. സുരേന്ദ്രന്‍ വ്യക്തമാക്കി.

Read Also: അനിൽ പിതാവിനെ ഒറ്റിക്കൊടുത്തു; എ കെ ആന്റണിക്ക് മനപ്രയാസമുണ്ട്; കെ സുധാകരൻ

ചതിയുടെയും വഞ്ചനയുടെയും ദിവസമാണ് ഇതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. അനില്‍ കെ ആന്റണി കോണ്‍ഗ്രസിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. എ കെ ആന്റണിയുടെ മകന്‍ മാത്രമാണ്. അനില്‍ പിതാവിനെ ഒറ്റുകൊടുത്തുവെന്നും ഇതില്‍ കോണ്‍ഗ്രസിന് വേവലാതിയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

‘കോണ്‍ഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. കൊടിപിടിച്ചിട്ടില്ല, പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല, മുദ്രാവാക്യം വിളിച്ചില്ല.പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയവരാരും പാര്‍ട്ടി വിട്ട് പോയിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്തയാളാണ് അനില്‍ എന്നും സുധാകരന്‍ വിമര്‍ശിച്ചു.

Story Highlights: Anil Antony’s arrival is a reflection of public sentiment K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here