Advertisement

“പോരാടുന്ന ജനങ്ങളുടെ രക്തവും വിയർപ്പും കണ്ണീരും കൊണ്ട് കെട്ടിപ്പടുത്തിയ പാർട്ടിയാണ് സിപിഐ” – ബിനോയ് വിശ്വം എംപി

April 10, 2023
Google News 2 minutes Read
Image of Binoy Viswam and CPI flag

സിപിഐയുടെ ദേശീയ പാർട്ടി പദവി പിൻവലിക്കപ്പെട്ടതിൽ പ്രതികരിച്ച് ബിനോയ് വിശ്വം എംപി. പോരാടുന്ന ജനങ്ങളുടെ രക്തവും വിയർപ്പും കണ്ണീരും കൊണ്ട് കെട്ടിപ്പടുത്തിയ പാർട്ടിയാണ് സിപിഐ എന്ന് ദേശീയ സെക്രട്ടറി കൂടിയായ ബിനോയ് വിശ്വം ട്വിറ്ററിൽ കുറിച്ചു. സാങ്കേതികമായ കാഴ്ചപ്പാടിൽ ദേശീയ പാർട്ടി എന്ന പദവിക്ക് പ്രാധാന്യമുണ്ട്. എന്നാൽ, അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരമെന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടം പാർട്ടി ശക്തമാക്കും എന്നും അദ്ദേഹം വ്യക്തമാക്കി. Binoy Viswam on CPI Party Status

ഇന്ത്യയിൽ സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് അറിയിച്ചിരുന്നു. സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടിട്ടുണ്ട്. അതേ സമയം അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന് സ്ഥാനം നേടിയെടുത്തു. നിലവിൽ, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരത്തിലുണ്ട്.

Read Also: സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി; പട്ടികയിൽ എൻസിപിയും തൃണമൂൽ കോൺഗ്രസും

സിപിഐ, എൻസിപി, തൃണമൂൽകോൺഗ്രസ് എന്നീ പാർട്ടികൾ ഇനി മുതൽ പ്രാദേശിക പാർട്ടികളുടെ ഗണത്തിലായിരിക്കും ഉൾപ്പെടുക. ഒരു രാഷ്ട്രീയ പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന് സ്ഥാനം ലഭിക്കുവാൻ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയെന്ന സ്ഥാനമോ അല്ലെങ്കിൽ ലോക്‌സഭയിൽ 2% സീറ്റുകൾ ലഭിക്കുന്ന അംഗീകൃത സംസ്ഥാന പാർട്ടിയോ ആയിരിക്കാം എന്നാണ് വ്യവസ്ഥ. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടാൽ സംസ്ഥാന പാർട്ടിയെന്ന് അംഗീകാരമില്ലാത്ത സംസ്ഥനങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് പൊതുവായ ചിഹ്നം ലഭിക്കില്ല.

Story Highlights: Binoy Viswam on CPI Party Status

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here