ദൗത്യസംഘത്തിൽ 150 പേർ; മയക്കുവെടിവയ്ക്കുന്നത് ഡോ.അരുൺ സഖറിയ

അരിക്കൊമ്പൻ ദൗത്യം അതിന്റെ അവസാന മണിക്കൂറിലേക്ക് കടന്നിരിക്കുകയാണ്. കാട്ടാനക്കൂട്ടത്തോടൊപ്പമുള്ള അരിക്കൊമ്പൻ നിലവിൽ നിരീക്ഷണത്തിലാണ്. സമയവും സന്ദർഭവും ഒത്തുവന്നാൽ ഏത് നിമിഷവും മയക്കുവെടി വെച്ചേക്കാം. അരിക്കൊമ്പൻ നിലവിൽ നിലയുറപ്പിച്ചിരിക്കുന്നത് സിമന്റ് പാലത്തിലാണ്. 150 പേരടങ്ങുന്ന ദൗത്യ സംഘമാണ് അരിക്കൊമ്പൻ മിഷനിലുള്ളത്. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സഖറിയ ഉൾപ്പെടെ 4 ഡോക്ടേഴ്‌സ് സിമന്റ് പാലത്ത് എത്തി കഴിഞ്ഞു. ( 150 members in mission arikomban )
മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരികൊമ്പനേ ലോറിയിൽ കയറ്റും. ലോറിയിൽ കയറ്റുന്നതിന് മുൻപ് ജിപിഎസ് കോളർ ഘടിപ്പിക്കും. ലോറിയിൽ കയറ്റിയതിനുശേഷം ആണ് മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സഹായം കൂടുതലായും വരുന്നത്. ആനയുമായി പോകുന്ന വഴിയിൽ തടസങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ഇബിയുടെയും സഹായം തേടും.
അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന കാര്യത്തിൽ സസ്‌പെൻസ് തുടരുകയാണ്. ഇക്കാര്യം ഇതുവരെ വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയിൽ അല്ല, ഉൾക്കാട്ടിലേക്ക് ആണ്. സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്ന് ഡി എഫ് ഒ എൻ രാജേഷ് 24 നോട് പറഞ്ഞു. 2017 ദൗത്യം പരാജയപ്പെടാൻ ഉണ്ടായ കാരണങ്ങൾ വിലയിരുത്തിയാണ് പുതിയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കിയിൽ അരിക്കൊമ്പന്റെ പരാക്രമം തുടങ്ങിയിട്ട് ഏകദേശം രണ്ടുപതിറ്റാണ്ടിലേറെയാകുന്നു. ശാന്തൻപാറ, ആനയിറങ്കൽ, ചിന്നക്കനാൽ തുടങ്ങിയ ഇടങ്ങളിലെ നിരന്തരം ശല്യക്കാരായ കാട്ടാനകളിൽ പ്രധാനി അരിക്കൊമ്പൻ തന്നെയാണെന്ന് പ്രദേശവാസികൾ ഉറപ്പിച്ച് പറയുന്നു. 30നും നാൽപ്പതിനും ഇടയിലാണ് അരിക്കൊമ്പന്റെ പ്രായം. പലചരക്കുകടകളും റേഷൻകടകളും തകർത്ത് അരി ഭക്ഷിക്കുന്നതിനാലാണ് അരിക്കൊമ്പന് ഈ പേരു വന്നത്.
Story Highlights: 150 members in mission arikomban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here