കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചു; ദി കേരള സ്റ്റോറി സിനിമയ്ക്കെതിരെ പരാതി നൽകി മുസ്ലീം ലീഗ്

ദി കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ സെൻസർ ബോർഡിന് പരാതി നൽകി മുസ്ലിം ലീഗ്. ഹൈക്കോടതിയിൽ നൽകിയ ഉറപ്പ്, സിനിമയുടെ നിർമാതാവ് ലംഘിച്ചു എന്നാണ് പരാതി. മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട സംഭവങ്ങൾ യഥാർത്ഥത്തിലുള്ളതാണെന്ന് സിനിമയിൽ കാണിക്കുന്നതായി മുസ്ലിം ലീഗ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
സിനിമയിലുള്ളത് ഭാവന മാത്രമാണെന്ന് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ഇതിനാൽ ലംഘിക്കപ്പെട്ടു എന്നും പരതായിൽ പറയുന്നു. ഇക്കാരണങ്ങാൽ സിനിമയുടെ പ്രദർശനം തടയണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സിനിമക്കെതിരെ മുഖ്യമന്ത്രിക്കും മുസ്ലിം ലീഗ് പരാതി നൽകിയിട്ടുണ്ട്.(Muslim league on The Kerala Story Movie)
അതേസമയം കർണാടകയിൽ ദി കേരള സ്റ്റോറി സിനിമയെ തെരഞ്ഞെടുപ്പ് പ്രചാരണായധമാക്കി മാറ്റുകയാണ് ബിജെപി. ബെംഗളൂരുവിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്‌ക്കൊപ്പം സിനിമ കാണാൻ വിദ്യാർത്ഥിനികളെ ക്ഷണിച്ചിട്ടുണ്ട്. ഇന്ന് രാത്രി എട്ടരയുടെ സ്‌പെഷ്യൽ ഷോ കാണാനാണ് വിദ്യാർത്ഥിനികളെ ക്ഷണിച്ചിരിക്കുന്നത്. ഗരുഡാമാളിലാണ് പ്രദർശനം.
Read Also: ദി കേരളാ സ്റ്റോറിയിൽ ഉപയോഗിച്ചിരിക്കുന്ന വി.എസിൻ്റെ പ്രസ്താവനയിൽ സി.പി.ഐ.എം മറുപടി പറയണം; മുസ്ലീം ലീഗ്
സുദിപ്‌തോ സെൻ സംവിധാനം ചെയ്യുന്ന ‘ദി കേരള സ്റ്റോറി’, കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണം മുന്നോട്ടുവെയ്ക്കുന്ന സിനിമയാണ്. വരുന്ന 20 വർഷത്തിൽ കേരളം ഇസ്ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. ആദ ശർമ്മയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിക്കുന്നത്.
Story Highlights: Muslim league on The Kerala Story Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here