ആക്ടിവിസ്റ്റ് നവ്‌ലാഖയുടെ വീട്ടുതടങ്കൽ: മുംബൈ പബ്ലിക് ലൈബ്രറിയിൽ നിന്ന് മാറാനുള്ള ഹർജി നാളെ പരിഗണിക്കും

എൽഗാർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കേസിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഗൗതം നവ്‌ലാഖയെ മുംബൈയിലെ പബ്ലിക് ലൈബ്രറിയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. നവ്‌ലകയുടെ ഹർജിയിൽ രണ്ടാഴ്ചക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് ഏപ്രിൽ 28ന് സിബിഐയോട് നിർദേശിച്ചിരുന്നു.
2017 ഡിസംബർ 31-ന് പൂനെയിൽ നടന്ന എൽഗർ പരിഷത്ത് കോൺക്ലേവിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. 2022 നവംബർ 10 ന്, കേസുമായി ബന്ധപ്പെട്ട് നവി മുംബൈയിലെ തലോജ ജയിലിൽ തടവിലായിരുന്ന നവ്‌ലാഖയെ ആരോഗ്യനില വഷളായതിനെ തുടർന്ന് വീട്ടുതടങ്കലിൽ പാർപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി.
ആക്ടിവിസ്റ്റ് 2020 ഏപ്രിൽ 14 മുതൽ കസ്റ്റഡിയിലാണെന്നും പ്രഥമദൃഷ്ട്യാ മെഡിക്കൽ റിപ്പോർട്ട് തള്ളിക്കളയാൻ കഴിയില്ലെന്നും നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. സുരക്ഷാ ചെലവായി 2.4 ലക്ഷം രൂപ നിക്ഷേപിക്കണമെന്നതുൾപ്പെടെ നിരവധി ഉപാധികളോടെ 70 കാരനായ ആക്ടിവിസ്റ്റിനെ ഒരു മാസത്തേക്ക് വീട്ടുതടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
Story Highlights: Activist Navlakha’s House Arrest: SC To Hear Plea On Monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here