Advertisement

‘എം.ടിയുടെ കഥാപാത്രങ്ങളായി ഇനിയും വേഷമിടണം, ഏതോ ഒരു ശക്തി ഞങ്ങളെ അടുപ്പിച്ചിട്ടുണ്ട്’; മമ്മൂട്ടി

May 16, 2023
Google News 2 minutes Read
Mammootty praised the characters of MT Vasudevan Nair

എം.ടിയുടെ കഥാപാത്രങ്ങളായി ഇനിയും വേഷമിടാൻ ആ​ഗ്രഹമുണ്ടെന്നും ഏതോ ഒരു ശക്തി തങ്ങളെ അടുപ്പിച്ചിരിക്കുകയാണെന്നും നടൻ മമ്മൂട്ടി. വതിയിലേക്ക് കടന്ന എം.ടിയെ ആദരിക്കാനായി തുഞ്ചൻ പറമ്പിൽ സംഘടിപ്പിച്ച സാദരം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടി തനിക്ക് ഗുരുതുല്യനാണ്. എം.ടിയുമായുള്ള ബന്ധം വിശദീകരിക്കാൻ ആവാത്ത വിധത്തിലുള്ളതാണ്. നവതിയിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ( Mammootty praised the characters of MT Vasudevan Nair ).

എം.ടി അറിയാതെ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളുമായി മനസു കൊണ്ട് താൻ മാറി. എം.ടിക്കു കിട്ടാത്ത പുരസ്‌കാരങ്ങളില്ല, എന്നാൽ അതിലും വലുതാണ് എം ടി യുടെ എം.ടിയെ നമ്മൾ ആദരിക്കുന്നതിനെക്കാൾ കൂടുതൽ മറ്റു ഭാഷക്കാർ ആദരിക്കുന്നുണ്ട്.

തനിക്ക് കിട്ടിയ എല്ലാം പുരസ്‌കാരവും എം ടി എന്ന ഗുരുവിനുള്ള ദക്ഷിണയാണ്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ ആർത്തിയോടെ കാത്തിരിക്കുകയാണ് താനെന്നും മമ്മൂട്ടി വ്യക്തമാക്കി. നവതി സമ്മാനമായി ബ്രേസിലേറ്റും മോതിരവും മമ്മൂട്ടി എം ടിക്കു നൽകി.

എം.ടിയുടെ ജീവിതം മലയാള ഭാഷയ്ക്കും സംസ്‍കാരത്തിനും എന്നും മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സാംസ്കാരിക വകുപ്പും തുഞ്ചൻ ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പൊന്നാട അണിയിച്ച് എം.ടിയെ ആദരിച്ചു. തുഞ്ചൻ ട്രെസ്റ്റിന്റെ ചുമതല എം.ടി ഏറ്റെടുത്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഭാഷാ പിതാവിന് വേണ്ടിയും ഭാഷയ്ക്ക് വേണ്ടിയും എം.ടി സമർപ്പിത സേവനമാണ് നിർവ്വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുഞ്ചൻ പറമ്പിനായി സർക്കാർ ഒരു കോടി രൂപ അനുവദിക്കാൻ കാരണം എം.ടിയുടെ ഇടപെടലാണ്. തുഞ്ചൻ പറമ്പ് ജനകീയ സാംസ്‌കാരിക കേന്ദ്രമായി മാറി. മത നിരപേക്ഷ സ്വഭാവം ഉയർത്തിപ്പിടിച്ച എം.ടിയുടെ നേതൃത്വത്തിൽ തുഞ്ചൻ പറമ്പ് പല ചെറുത്ത് നിൽപ്പുകളിലൂടെയാണ് മതേതര കേന്ദ്രമായി മാറിയത്.

കാലത്തിൽ നിന്നും മുഖം തിരിക്കാതെ കാലത്തെ രേഖപ്പെടുത്തിയ എഴുത്തുകാരനാണ് അദ്ദേഹം. മതനിരപേക്ഷതയെ എം ടി സാഹിത്യത്തിൽ ഉയർത്തിപ്പിടിക്കുകയും സാമൂഹിക പ്രശ്നങ്ങളെ കൃത്യമായി എഴുതുകയും ചെയ്തു. അതിനു തെളിവാണ് നാലുകെട്ട്. അസുര വിത്തിലൂടെ ജനമനസുകളെ യോജിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു.

ജനമനസുകളെ ചിന്നഭിന്നമാക്കുന്ന പുതിയ കാലത്ത് എം.ടി യുടെ അസുര വിത്ത് വീണ്ടും വായിക്കണം. നാലു കെട്ടിലെ അപ്പുണ്ണി പറഞ്ഞത് കാലത്തിന്റെ ആവശ്യമാണ്. ഹിന്ദു – മുസ്ലീം ജനത ശത്രുക്കൾ ആണെന്ന് പ്രചരിപ്പിക്കുന്നവർക്ക് കേരളത്തിന്റെ യഥാർത്ഥ ചിത്രം എം ടി കഥാപാത്രങ്ങളിലൂടെ കാണിച്ചുകൊടുത്തു.

എം ടി യുടെ പാതിരാവും പകൽ വെളിച്ചവും എന്ന നോവലിൽ ഫാത്തിമയും ഗോപിയും വരച്ചു കാണിച്ചത് മതങ്ങൾക്ക് അപ്പുറമുള്ള കുടുംബത്തെയാണ്. മതങ്ങളുടെ അതിർ വരമ്പ് മറികടന്നുള്ള മനുഷ്യത്വത്തെയാണ് എം.ടി സാഹിത്യം ഊട്ടി ഉറപ്പിച്ചത്. എഴുതാനും പാടാനും വർഗീയ വാദികളുടെ അനുമതി വേണം എന്ന അവസ്ഥ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജീവിതത്തിലെ അപൂർവ സംഭവങ്ങളിൽ ഒന്നാണ് ഈ പരിപാടിയെന്ന് എം.ടി മറുപടി പ്രസം​ഗം നടത്തി. എല്ലാവരുടെയും കൃതജ്ഞത കൊണ്ടാണ് താൻ നില നിൽക്കുന്നത്. ഭാഷാ പിതാവിന്റെ പേരിൽ എന്നും നമ്മൾ സജീവമായി നിലനിൽക്കണം. നിങ്ങളുടെ എല്ലാം സ്‌നേഹം സൗഭാഗ്യമാണെന്നും എം ടി പറഞ്ഞു.

Story Highlights: Mammootty praised the characters of MT Vasudevan Nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here