സർക്കാരിൻ്റെ പ്രോഗ്രസ് കാർഡ് വ്യാജം, സത്യമെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി സതീശൻ
സർക്കാരിൻ്റെ പ്രോഗ്രസ് കാർഡ് വ്യാജമാണെന്നും 100 വാഗ്ദാനം പോലും സർക്കാർ പാലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രോഗ്രസ് റിപ്പോർട്ട് സത്യമെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. 3 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നത് തെറ്റിധരിപ്പിക്കുന്ന പ്രചാരണമാണ്. നാട്ടിലെ പല സംരംഭങ്ങളും ഇതിനകം പൂട്ടിപ്പോയി. ( LDF Govt progress card is fake VD Satheesan ).
മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾക്ക് യാതൊരു അടിസ്ഥാനമില്ല. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. ബിജെപിയുമായി ഒത്തുകളി ഉള്ളത് കൊണ്ടാണ് കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക് വരാത്തത്. എ ഐ ക്യാമറയുടെ കാര്യത്തിൽ പത്ത് വർഷം പരിചയമില്ലാത്ത കമ്പനി എങ്ങനെ ടെണ്ടറിൽ പങ്കെടുത്തുവെന്ന് സർക്കാർ വിശദീകരിക്കണം. എസ് ആർ ഐ ടിക്ക് ലഭിക്കുന്നത് നോക്കുകൂലി മാത്രമാണ്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ടെണ്ടർ രേഖയ്ക്ക് വിരുദ്ധമായാണ് വ്യവസായ മന്ത്രി സംസാരിക്കുന്നത്. പ്രസാഡിയോക്ക് ലോൺ എടുക്കാനും കെൽട്രോൺ സഹായം ചെയ്ത് നൽകി. മന്ത്രി പി. രാജീവ് സംസാരിക്കുന്നത് കെൽട്രോൺ എംഡിയെ പോലെയാണ്.
കെൽട്രോണിനെ കൺസൽട്ടൻ്റാക്കിയത് പോലും നിയമവിരുദ്ധമായാണ്. ഇത് സർക്കാർ ഉത്തരവിന് വിരുദ്ധമാണ്. കമ്പനികളുടെ ബാങ്ക് ട്രാൻസ്ഫർ സർക്കാർ പുറത്ത് വിടണം. വന്യജീവികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ചെറുവിരൽ അനക്കാൻ പോലും കഴിയാത്ത സർക്കാരാണ് കേരളത്തിലേതെന്നും സതീശൻ വിമർശിച്ചു.
ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ നുണയാണെന്ന് പരസ്യമായി പറയാൻ ചങ്കൂറ്റമുണ്ടോയെന്ന് മുഖ്യമന്ത്രിയെ കെപിസിസി പ്രസിഡന്റ് സുധാകരനും വെല്ലുവിളിച്ചിരുന്നു. സ്വതന്ത്രമായ ഒരു അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ?. സർക്കാർ വകുപ്പിൽ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുകയാണോ വേണ്ടത്.
ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ പോകാനാണ് കോൺഗ്രസിന്റെ തീരുമാനം. നിയമനടപടി സ്വീകരിക്കും. ഈ മാസം 30 നുള്ളിൽ ബ്ലോക്ക് പ്രസിഡൻ്റുമാരെ തെരഞ്ഞെടുക്കും. കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിൽ പ്രിൻസിപ്പലിനെതിരെ മാത്രം നടപടിയെടുത്ത് കേസൊതുക്കാനാണ് ശ്രമമെന്നും പൊലീസ് കേസെടുത്തില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ വ്യക്തമാക്കി.
Story Highlights: LDF Govt progress card is fake VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here