ഇന്റിഗോയോടുള്ള നീരസത്തിന് ശേഷം വീണ്ടും വിമാനത്തില്‍ പറന്ന് ഇ.പി; ഇത്തവണ എയര്‍ ഇന്ത്യയില്‍; ഇന്റിഗോയ്ക്ക് ഉപദേശവും
ഒന്നര വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വിമാനത്തില്‍ പറന്ന് ഇ പി ജയരാജന്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കണ്ണൂരിലേക്ക് പുറപ്പെട്ടത്. വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും വിമാനക്കമ്പിനിയുടെ നടപടിയ്ക്കും ശേഷം ഒന്നരവര്‍ഷക്കാലം ഇ പി ജയരാജന്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നില്ല. അന്ന് ഇന്റിഗോ വിമാനത്തിലായിരുന്നു ഇ പി ജയരാജനും പിണറായി വിജയനും സഞ്ചരിച്ചിരുന്നത്. ഈ സംഭവത്തിന് ശേഷം ഇപ്പോള്‍ തനിക്ക് ഇന്റിഗോയോട് പരിഭവമൊന്നുമില്ലെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. (E P Jayarajan first flight trip after Indigo issue)
‘ഇന്റിഗോയോട് പിണക്കമൊന്നുമില്ല. പക്ഷേ അവര്‍ അന്ന് ചെയ്ത തെറ്റായ നിലപാട് ഇനി ആരോടും ആവര്‍ത്തിക്കരുത്. എന്തും കാണിക്കാന്‍ അധികാരമുണ്ടെന്ന് കമ്പനികള്‍ വിചാരിക്കാന്‍ പാടില്ല. അതുകൊണ്ട് തിരുത്തലുകള്‍ ഉണ്ടാകണമെന്നാണ് പറഞ്ഞത്’. ഇ പി ജയരാജന്‍ പറഞ്ഞു.
Read Also: ആലപ്പുഴയിൽ 14 വയസുകാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മർദിച്ചു
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ വച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇ പി ജയരാജനും ഇന്റിഗോയും തമ്മില്‍ ഇടയുന്നത്. വിമാനത്തിനുള്ളില്‍ വച്ച് പ്രതിഷേധമുയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനുള്ളില്‍ വച്ച് തന്നെ ഇ പി ജയരാജന്‍ പിടിച്ചുതള്ളി. തുടര്‍ന്ന് ഇ.പിയ്ക്ക് ഇന്റിഗോ കമ്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് താന്‍ ഇനി ഇന്റിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന് ഇ പി ജയരാജന്‍ പ്രഖ്യാപിക്കുകയായിരുന്നു.
Story Highlights: E P Jayarajan’s first flight trip after Indigo issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here