‘ജീ യുടെ സെനറ്റ് നോമിനേഷൻ ഹൈക്കോടതി തോട്ടിൽ എറിഞ്ഞിട്ടുണ്ട്, തോറ്റത് ജീ മാത്രമല്ല പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ള മുള്ള് മുരി മൂർഖൻ പാമ്പുകളാണ്’: പി എം ആർഷോ

കേരള സർവകലാശാല സെനറ്റ് നിയമനം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവിയിൽ നിന്ന് ഒഴിയണമെന്ന് പിഎം ആർഷോ. യൂണിവേഴ്സിറ്റികളുടെ ചാൻസലർ സ്ഥാനത്തിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആർഷോ പറഞ്ഞു.
ജീ യുടെ സെനറ്റ് നോമിനേഷൻ ബഹു. ഹൈ ക്കോടതി എടുത്ത് തോട്ടിൽ എറിഞ്ഞിട്ടുണ്ട്. തോറ്റത് ജീ മാത്രമല്ല ജീക്ക് സംരക്ഷണ കവചമൊരുക്കാൻ മുന്നിൽ നിന്ന പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുത്ത ‘ചാൻസലർ മുന്നണി’യിലെ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുമാണെന്നും ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.
ചാൻസലർ നടത്തിയ ഓരോ നീക്കത്തിനും പിന്തുണ നൽകിയ യുഡിഎഫ് – ബിജെപി – രാജ്ഭവൻ സഖ്യത്തിനാകെ ഏറ്റ തിരിച്ചടിയാണിത്. ചാൻസലർ തിരുകി കയറ്റിയ വിദ്യാർത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ കോടതിവിധി കേരള ജനതയുടെ ആകെ സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ വിജയമാണെന്നും എസ്എഫ്ഐ ഫേസ്ബുക്കിൽ കുറിച്ചു.
SFI ഫേസ്ബുക്കിൽ കുറിച്ചത്
കേരള സർവകലാശാല സെനറ്റിൽ ചാൻസലർ തിരുകി കയറ്റിയ എബിവിപിക്കാരെ ഹൈക്കോടതി അയോഗ്യരാക്കി; നാണംകെട്ട ഗവർണർ ചാൻസലർ പദവിയിൽ നിന്ന് രാജിവെച്ച് ഒഴിയണം : എസ്.എഫ്.ഐ
യൂണിവേഴ്സിറ്റികളുടെ ചാൻസലർ സ്ഥാനത്തിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. സർവകലാശാലകളുടെ സെനറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത പേരുകൾ വെട്ടിയ ചാൻസലർ സംഘപരിവാറുകാരെയും, കോൺഗ്രസ് – മുസ്ലിം ലീഗ് പ്രവർത്തകരെയും തിരുകി കയറ്റിയ കാര്യം കേരളമാകെ ചർച്ചയായതാണ്. ഇതിനെതിരെ കേരളത്തിൻ്റെ തെരുവുകളിലും, ക്യാമ്പസുകളിലും ഐതിഹാസിക സമരത്തിനാണ് എസ്.എഫ്.ഐ നേതൃത്വം നൽകിയത്.
കേരള യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിനിധികളായി സർവകലാശാല ശുപാർശ ചെയ്ത വിദ്യാർത്ഥി പ്രതിഭകളുടെ പേര് വെട്ടി, ഒരു അക്കാഡമിക് മെറിറ്റും അവകാശപ്പെടാൻ ഇല്ലാത്ത ചാൻസലർ തിരുകി കയറ്റിയ എബിവിപി പ്രവർത്തകരെ ഇന്ന് ഹൈക്കോടതി അയോഗ്യരാക്കിയിരിക്കുന്നു. ഹൈക്കോടതി വിധി വന്നതോട് കൂടി സർവകലാശാല സ്ഥാനത്തിരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യോഗ്യത നഷ്ടപ്പെട്ടിരിക്കുന്നു. ചാൻസലർ നടത്തിയ ഓരോ നീക്കത്തിനും പിന്തുണ നൽകിയ യുഡിഎഫ് – ബിജെപി – രാജ്ഭവൻ സഖ്യത്തിനാകെ ഏറ്റ തിരിച്ചടിയാണിത്. ചാൻസലർ തിരുകി കയറ്റിയ വിദ്യാർത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ കോടതിവിധി കേരള ജനതയുടെ ആകെ സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ വിജയമാണെന്നും, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടൻ ചാൻസലർ സ്ഥാനം രാജിവെയ്ക്കണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
Story Highlights : P M Arsho Against Arif Mohammed Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here