Advertisement

ഫഡ്‌നാവിസും ചന്ദ്രശേഖര്‍ ബവന്‍കുലെയും ജനവിധി തേടും; മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

October 20, 2024
3 minutes Read
Maharashtra Assembly elections BJP names first list of candidates for 99 seats

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനായി ഉള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി.99 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചത്. ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ നിന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ കാംതിയില്‍ നിന്നും മത്സരിക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ അശോക് ചവാന്റെ മകള്‍ ശ്രീജയ അശോക് ചവാന് ഭോക്കറില്‍ സീറ്റ് നല്‍കി. മന്ത്രിമാരായ ഗിരീഷ് മഹാജന്‍ ജാംനറിലും സുധീര്‍ മുന്‍ഗന്തിവാര്‍ ബല്ലാര്‍പൂരിലും മത്സരിക്കും.ആശിഷ് ഷെലാര്‍ ബാന്ദ്ര വെസ്റ്റില്‍ ജനവിധി തേടും. (Maharashtra Assembly elections BJP names first list of candidates for 99 seats)

അതിനിടയില്‍ 5 സീറ്റുകള്‍ ആവശ്യപ്പെട്ടതായി റിപ്പബ്ലിക് പാര്‍ട്ടി അധ്യക്ഷന്‍ രാംദാസ് അത്വലെ പറഞ്ഞു. മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡിയില്‍ സമവായമായ സീറ്റുകളില്‍ ഇന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന ചുമതലയുള്ള രമേശ് ചെന്നിത്തല പ്രതികരിച്ചു.ഇടതു പാര്‍ട്ടികള്‍ മഹാവികാസ് ഖാഡിയില്‍ തുടരുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവലെ ട്വന്റിഫോറിനോട് വ്യക്തമാക്കി.

Read Also: ‘ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി…’; അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍

ജാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണിയില്‍ സീറ്റ് ചര്‍ച്ചകളില്‍ ആര്‍ജെഡിയും സിപിഐഎംഎലും എതിര്‍പ്പ് അറിയിച്ചതയാണ് വിവരം. 11 സീറ്റുകളിലാണ് ആര്‍ജെഡിയും സിപിഐഎംഎലും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇരുകൂട്ടരും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതായാണ് വിവരം.

Story Highlights : Maharashtra Assembly elections BJP names first list of candidates for 99 seats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top