‘ചതിവ്, വഞ്ചന, അവഹേളനം.. 52 വര്‍ഷത്തെ ബാക്കിപത്രം’; അതൃപ്തി പ്രകടമാക്കി എ പത്മകുമാര്‍

സിപിഐഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് എ പദ്മകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ചതിവ്, വഞ്ചന, അവഹേളനം.. 52 വര്‍ഷത്തെ ബാക്കിപത്രം എന്നാണ് കുറിച്ചത്.
യുവാക്കളെ എടുക്കുന്നതിനൊപ്പം ബാക്കിയുള്ളവരെക്കൂടി പരിഗണിക്കാമായിരുന്നുവെന്ന് നേരത്തെ പത്മകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. വീണാ ജോര്‍ജിനെ എടുത്തതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ഒരു പരിഗണന കിട്ടേണ്ടിയിരുന്നു എന്ന മാനസികാവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീണാ ജോര്‍ജിനെ എടുത്തതിനെ സംബന്ധിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. 52 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. പത്തനംതിട്ട ജില്ലയിലെ ഏറ്റവും സീനിയറാണ്. ഒരു പരിഗണന കിട്ടേണ്ടിയിരുന്നുവെന്ന മാനസികാവസ്ഥയുണ്ടെന്നല്ലാതെ തീരുമാനത്തിന് വിരുദ്ധമായി നില്‍ക്കാനോ ഇട്ടിട്ടു പോകാനോ ഇല്ല. പ്രതിഷേധമല്ല – അദ്ദേഹം പറഞ്ഞു.
അതേസമയം, പരിഗണിക്കാത്തതില്‍ പത്മകുമാറിന് കടുത്ത അതൃപ്പ്തിയുണ്ടെന്നാണ് സൂചന. നേതാക്കളെ വിളിച്ച് വിയോജിപ്പ് അറിയിച്ചു. നാളെയോ മറ്റന്നാളോ അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമങ്ങളെ കാണും.
Story Highlights : A Padmakumar expresses dissatisfaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here