‘വേദനാജനകമായ സംഭവം; സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകും’; മന്ത്രി വീണാ ജോർജ്

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. വേദനാജനകമായ സംഭവമാണെന്ന് സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ എയർ ഇന്ത്യയായും ഗുജറാത്ത് സർക്കാരുമായും ബന്ധപ്പെട്ടവരുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങളെ രണ്ടുപേരെയും അമ്മയെ എല്പിച്ചാണ് രഞ്ജിത പോയത്. അമ്മ കാൻസർ ബാധിതയാണെന്ന് മന്ത്രി പറഞ്ഞു. നിയമപപരമായി ചെയ്യേണ്ടത് എല്ലാം ചെയ്യും. മൃതദേഹം തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ അധിക സമയം എടുക്കില്ല. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ ക്രമീകരണങ്ങളും സർക്കാർ ചെയ്തിട്ടുണ്ട് ഇന്ന് തന്നെ സഹോദരങ്ങൾ അഹമ്മദബാദിലേക്ക് തിരിക്കും. ഡിഎൻഎ ഫലം ലഭിക്കാൻ 72 മണിക്കൂർ എടുക്കുമെന്ന് മന്ത്രി പറഞ്ഞു.
രഞ്ജിതയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയർ സൂപ്രണ്ട് എ പവിത്രന്റെ നടപടി മനുഷ്യത്വരഹിതമാണ്. എങ്ങനെയാണ് അങ്ങനെ ഒരാൾക്ക് എഴുതാൻ കഴിയുക. തെറ്റായിട്ടുള്ള ഇത്തരത്തിലുള്ള പ്രവണതകൾ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
Story Highlights : Minister Veena George visited the house of Ranjitha, who died in the Ahmedabad plane crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here