ഇന്നലെ 5 മണിക്ക് ബ്ലാക്ക് ബോക്സ് കണ്ടെത്തി, വിവരങ്ങൾ വീണ്ടെടുക്കുമ്പോൾ അപകട കാരണം വ്യക്തമാകും: കേന്ദ്ര വ്യോമയാന മന്ത്രി

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു.കുടുംബത്തിന്റെ വേദന മനസ്സിലാക്കുന്നു. ഞെട്ടൽ ഉളവാക്കിയ നിമിഷമായിരുന്നു.
താൻ സ്ഥലത്ത് നേരിട്ടത്തി രക്ഷപ്രവർത്തനതിന് ഏകോപനം നൽകി.വ്യോമന മന്ത്രാലയം സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി നടപടികൾ ആരംഭിച്ചു.എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റികഷൻ ബ്യുറോ സംഘം ഉടൻ തന്നെ സ്ഥലത്ത് എത്തി. ആദ്യ ദിവസം മുതൽ അന്വേഷണം തുടങ്ങി. ഫോറെൻസിക് വിദഗ്ധരെ കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.
ഇന്നലെ 5 മണിക്ക് ബ്ലാക്ക് ബോക്സ് കണ്ടെത്തി. ബ്ലാക്ക് ബോക്സ് വിവരങ്ങൾ വീണ്ടെടുക്കുമ്പോൾ അപകട കാരണം കൂടുതൽ വ്യക്തമാകും. ടെക്നിക്കൽ ടീം ആണ് കണ്ടെത്തിയത്. അത് പരിശോധിച്ചാൽ മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം പുറത്ത് വരൂ.ഒരു ഉന്നതധികാര സമിതിയെ കൂടി രൂപീകരിച്ചു. സമിതി അപകടത്തിന്റെ അന്വേഷണം നടത്തും.
മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്ത് വളരെ കർശനമായ സുരക്ഷ മാനദണ്ഡങ്ങൾ ഉണ്ട്. ബോയിങ് 787 ശ്രേണിയിൽപ്പെട്ട വിമാനങ്ങൾക്ക് സുരക്ഷ വിലയിരുത്തൽ വേണം. 34 വിമാനങ്ങൾ രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്നുണ്ട്. 8 എണ്ണത്തിന്റെ പരിശോധന പൂർത്തിയായി. സുരക്ഷ പ്രോട്ടോകോൾ ശക്തമാക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്.
ഈ വിമാനങ്ങളിൽ അധികസുരക്ഷാ പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ മാധ്യമങ്ങളെ പിന്നീട് അറിയിക്കും.വ്യോമസുരക്ഷയിൽ വിട്ടുവീഴ്ചയില്ല.എയർ ഇന്ത്യയോട് അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ വിട്ടുകൊടുക്കും. പരിശോധന വേഗത്തിലാക്കാൻ ശ്രമിക്കും.
പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.ഗൗരവത്തോടെ അന്വേഷണം നടത്തും. അപകടവുമായി ബന്ധപ്പെട്ട ഉയർന്ന നിഗമനങ്ങൾ ഒക്കെ അന്വേഷിക്കും.എല്ലാ വിവരങ്ങളും അറിയിക്കുമെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി.
Story Highlights : committee overlooking air crash and safety ram mohan naidu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here