അനസ്തേഷ്യ നൽകിയ രോഗി മരിച്ച സംഭവം; ആരോപണ വിധേയരെ മാറ്റി നിർത്തും; അന്വേഷണം ഇന്ന് തന്നെ ആരംഭിക്കും

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നൽകിയ രോഗി മരിച്ച സംഭവത്തിൽ ആരോപണ വിധേയരെ മാറ്റി നിർത്താൻ തീരുമാനം. ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിൻ്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ തുടർ നടപടി എടുക്കും. സംഭവത്തിൽ ഇന്ന് തന്നെ അന്വേഷണം ആരംഭിക്കും.
പരാതിയുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതി ഇന്ന് തന്നെ മൊഴി എടുക്കും. കുടുംബാംഗങ്ങൾക്ക് ഇക്കാര്യങ്ങൾ നേരിട്ടെത്തി സബ് കളക്ടർ ഉറപ്പ് നൽകും. സംഭവത്തിൽ അന്വേഷണത്തിന് ഡി.എം.ഒയെ ചുമതലപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ ആരോഗ്യമന്ത്രി വീണാ ജോർജും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഫോണിൽ വിളിച്ച് സംസാരിച്ചു. ആരോഗ്യമന്ത്രിയെ വിഷയം ധരിപ്പിക്കുമെന്നും അടിയന്തര ഇടപെടലിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി അറിയിച്ചു.
Read Also: അനസ്തേഷ്യ നൽകിയ രോഗി മരിച്ച സംഭവം; അന്വേഷിക്കാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തി
ഹെർണിയ ഓപ്പറേഷന് അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഹെർണിയ ഓപ്പറേഷനുവേണ്ടിയായിരുന്നു അനസ്‌തേഷ്യ നൽകിയത്. അനസ്‌തേഷ്യ അലർജി ആയതിനെ തുടർന്ന് ഹൃദയാഘാതം വരികയും തുടർന്ന് രോഗിയെ സെന്റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് രോഗി മരിക്കുകയായിരുന്നു.
Story Highlights : Investigation will begin today in death of patient given anesthesia in Chalakudy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here