‘കായലോട് യുവതി ആത്മഹത്യ ചെയ്തത് അപമാന ഭയത്താൽ; പുറത്ത് വന്നത് SDPIയുടെ വികൃതമുഖം, താലിബാന് സമാനം’: കെ കെ രാഗേഷ്

കായലോട് ആൾക്കൂട്ട വിചാരണ പുറത്ത് വന്നത് എസ്ഡിപിഐയുടെ വികൃതമുഖമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് യുവതിയെ അപമാനിച്ചു. യുവതി ആത്മഹത്യ ചെയ്തത് അപമാന ഭയത്താലാണ്. SDPI ഓഫിസിൽ ഉൾപ്പെടെ വിചാരണ നടന്നു. ആൺ സുഹൃത്ത് റഹീസിനെതിരെ എസ് ഡി പി ഐ വ്യാജപ്രചാരണം നടത്തുന്നു. റഹീസിന് സിപിഐഎമ്മുമായി ബന്ധമില്ല. കോൺഗ്രസ് കുടുംബമാണ് റഹീസിന്റെതെന്നും കെ കെ രാഗേഷ് പറഞ്ഞു.
സ്ത്രീകൾ സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് പോപ്പുലർഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകർ ഫത്വ ഇറക്കുന്നു. മതരാഷ്ട്രവാദം എന്ന എസ് ഡി പി ഐയുടെ അടിസ്ഥാന ആശയമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. താലിബാന് സമാനമായ പ്രവർത്തനം. ഈ വിഷയത്തിൽ മാത്രമല്ല, പോപ്പുലർഫ്രണ്ടും എസ്ഡിപിഐയും നേരത്തെയും ഇത്തരം പ്രവർത്തനങ്ങൾ നടത്തി. കേരളം താലിബാന്റെ അഫ്ഗാൻ അല്ലെന്ന് അദ്ദേഹം എസ്ഡിപിഐയ്ക്ക് മുന്നറിയിപ്പു നൽകി.
മതരാഷ്ട വാദികൾ കോണ്ഗ്രസ്സിന്റെ സഖ്യകക്ഷിയായി മാറി. എസ്ഡിപിഐ ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണ്. കോണ്‍ഗ്രസ്സ് ലീഗ് പിന്തുണ എസ്ഡിപിഐക്ക് വളമാകുകയാണ്. കായലോട് സംഭവത്തില്‍ കോണ്‍ഗ്രസ്സ് നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് നിലപാട് പറയണമെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.
Story Highlights : K K Ragesh against sdpi on kaylodu suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here