ഉത്തരേന്ത്യയിൽ ശക്തമായ മഴ; മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ജമ്മുവിൽ മരണം 41 ആയി

ദുരിത പെയ്ത്തിൽ ഉത്തരേന്ത്യ. മിന്നൽ പ്രളയവും മണ്ണിടിച്ചിലും ജമ്മു കാശ്മീരിൽ മരണം 41 ആയി നിരവധി പേർക്ക് പരുക്കേറ്റു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിംഹയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗം സ്ഥിതിഗതികൾ വിലയിരുത്തി. മഴക്കെടുതി രൂക്ഷമായ പഞ്ചാബിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗണ്ഡ് – മണാലി ഹൈവേ അടച്ചു.
മൂന്നുദിവസമായി തുടരുന്ന മഴ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിതച്ചത് കനത്ത നാശനഷ്ടമാണ്. നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലായി. ജമ്മു കാശ്മീരിലെ
ബെലിചരണയിൽ 35വീടുകൾ തകർന്നു. മഴക്കെടുതി ശക്തമായ ദോഡ, അനന്ത്നാഗ് എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരെ സുരക്ഷിതങ്ങളിലേക്ക് മാറ്റി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി പരീക്ഷകൾ മാറ്റിവെച്ചു. മഴക്കെടുതി ബാധിച്ച പഞ്ചാബിൽ വ്യോമസേന രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഗുരുദാസ്പൂരിൽ നിന്ന് 27 പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ശക്തമായ മഴയെ തുടർന്ന് ഹിമാചലിൽ മണ്ണിടിച്ചിൽ ഉണ്ടായി. കുളുവിൽ ബിയാസ് നദി കരകവിഞ്ഞൊഴുകിയതോടെ ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു.
Story Highlights : Heavy rain in North India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here