ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് കേസെടുത്ത് സ്വത്തുക്കൾ കണ്ടുകെട്ടി
ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് കേസെടുത്ത് സ്വത്തുക്കൾ കണ്ടുകെട്ടി. ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കത്തിലൂടെയാണ് വകുപ്പിെൻറ നടപടി. ലാലുവിന്റെ ഭാര്യ റബ്റി ദേവി, മക്കളായ മിസ ഭാരതി, തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ്, മരുമകൻ ശൈലേഷ്കുമാർ യാദവ് എന്നിവർക്കെതിരെയാണ് ബിനാമി നിരോധന വകുപ്പുപ്രകാരം കേസെടുത്തിട്ടുള്ളത്. ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുവിനും കുടുംബത്തിനും 1000 കോടി രൂപയുടെ അവിഹിത സമ്പാദ്യമാണ് ആരോപിക്കപ്പെടുന്നത്. കുടുംബാംഗങ്ങളിൽ റബ്റി ദേവി ബിഹാർ മുൻ മുഖ്യമന്ത്രിയും മിസ ഭാരതി പാർലമെൻറ് അംഗവും തേജസ്വി യാദവ് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമാണ്. 1000 കോടിയോളം രൂപയുടെ ബിനാമി ഭൂമി ഇടപാടുകളും നികുതിവെട്ടിപ്പും സംബന്ധിച്ച കേസില്‍ ഇവര്‍ക്കെതിരെ നേരത്തേതന്നെ ആദായ നികുതി വകുപ്പ് വാറൻറ് പുറപ്പെടുവിച്ചിരുന്നു.
sales tax seized lalu prasadh yadav family assets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here