കാവേരി നദിയില്‍ നിന്ന് അധിക ജലം തമിഴ്നാടിന് നല്കാന് കഴിയില്ല; കര്‍ണാടക
കാവേരി നദിയിൽനിന്നു അധിക ജലം തമിഴ്നാടിനു വിട്ടുനൽകാനാവില്ലെന്ന് കർണാടക. നാല് റിസർവോയറിൽനിന്നായി ഒൻപത് ടിഎംസി ജലമാണ് കർണാടകയ്ക്കു ലഭിക്കുന്നതെന്നും ഇത് കുടിവെള്ളത്തിനും കൃഷിക്കും അപര്യാപ്തമാണെന്നും കർണാടക വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാടി കർണാടക സർക്കാർ സുപ്രീംകോടതിയിൽ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചു. കർണാടക നാല് ടിഎംസി ജലം അധികമായി തമിഴ്നാടിനു വിട്ടുനൽകണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഏകദേശം 16 ടിഎംസി ജലം ഇപ്പോൾ തമിഴ്നാടിന് അധികമായി നൽകുന്നുണ്ട്. കൂടുതൽ ജലം പങ്കുവയ്ക്കാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കില്ലെന്നും കർണാടക വ്യക്തമാക്കി. ഇതേതുടർന്നു തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here